Life

നിരനിരയായ് അവര്‍ 24 പേര്‍ ഓട്ടോയില്‍ നിന്നിറങ്ങി: വയറലായെങ്കിലും പിഴയടച്ച് ഡ്രൈവര്‍, വീഡിയോ 

എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ 24 ആളുകളെ കയറ്റിയ ഒരു അത്ഭുത വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ നാട്ടില്‍  മൂന്നില്‍ കൂടുതല്‍ പേര്‍ ഓട്ടോയില്‍ കയറണമെങ്കില്‍ ഡ്രൈവര്‍ കനിയണം. എന്നാലും പരമാവധി അഞ്ച് പേരെയൊക്കെ വലിയ ഓട്ടോയില്‍ കുത്തിനിറക്കുന്നത് കാണാം. മൂന്നില്‍ അധികം ആളെ കയറ്റിയാല്‍ പൊലീസിന്റെ പിടിയിലാകും, പിഴ വീഴും തുടങ്ങിയ കര്‍ശന നിയമങ്ങള്‍ തന്നെയാണ് ഇതിന് കാരണം.

എന്നാല്‍ തമിഴ്‌നാട്ടിലും ഉത്തരേന്ത്യയിലുമെല്ലാം ഷെയര്‍ വ്യവസ്ഥയില്‍ പത്തും പന്ത്രണ്ടും പേരൊക്കെ ഒരു ഓട്ടോയില്‍ യാത്ര ചെയ്യാറുണ്ട്. ഇത്തരം ഓട്ടോയുടെ സീറ്റ് പ്രത്യേകരീതിയിലായിരിക്കും ക്രമീകരിച്ചിട്ടുണ്ടാവുക. പക്ഷേ ഇത്തരം ഓട്ടോയ്ക്കും ഒരു പരിധിയൊക്കെയുണ്ട്. 

എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ 24 ആളുകളെ കയറ്റിയ ഒരു അത്ഭുത വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. തെലങ്കാനയിലെ ഭോംഗിറില്‍ നിന്നുള്ളതാണ് വീഡിയോ. 24 യാത്രക്കാരാണ് ഓട്ടോയിലുണ്ടായിരുന്നത്. വീഡിയോ വൈറലായെങ്കിലും ഓട്ടോ ഡ്രൈവര്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള പിഴയും കിട്ടി. 

ടുഡെ ടെലിവിഷനിലെ ആശിഷ് പാണ്ഡെയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കു വെച്ചത്. 'ഒരു ഓട്ടോറിക്ഷയ്ക്കുള്ളില്‍ എത്ര പേരെ കയറ്റാമെന്ന് ഊഹിക്കാമോ? സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 24 യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണ് അലെര്‍ട്ടിസന്‍  ഭോംഗിറില്‍ പിടികൂടിയത്. അനുവദനീയമായതിലധികം ആളുകളെ കയറ്റിയാല്‍ പിഴ നല്‍കേണ്ടി വരും'- എന്ന അടിക്കുറിപ്പോടെയാണ് ആശിഷ് വീഡിയോ ഷെയര്‍ ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

SCROLL FOR NEXT