Life

നിരനിരയായ് അവര്‍ 24 പേര്‍ ഓട്ടോയില്‍ നിന്നിറങ്ങി: വയറലായെങ്കിലും പിഴയടച്ച് ഡ്രൈവര്‍, വീഡിയോ 

എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ 24 ആളുകളെ കയറ്റിയ ഒരു അത്ഭുത വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ നാട്ടില്‍  മൂന്നില്‍ കൂടുതല്‍ പേര്‍ ഓട്ടോയില്‍ കയറണമെങ്കില്‍ ഡ്രൈവര്‍ കനിയണം. എന്നാലും പരമാവധി അഞ്ച് പേരെയൊക്കെ വലിയ ഓട്ടോയില്‍ കുത്തിനിറക്കുന്നത് കാണാം. മൂന്നില്‍ അധികം ആളെ കയറ്റിയാല്‍ പൊലീസിന്റെ പിടിയിലാകും, പിഴ വീഴും തുടങ്ങിയ കര്‍ശന നിയമങ്ങള്‍ തന്നെയാണ് ഇതിന് കാരണം.

എന്നാല്‍ തമിഴ്‌നാട്ടിലും ഉത്തരേന്ത്യയിലുമെല്ലാം ഷെയര്‍ വ്യവസ്ഥയില്‍ പത്തും പന്ത്രണ്ടും പേരൊക്കെ ഒരു ഓട്ടോയില്‍ യാത്ര ചെയ്യാറുണ്ട്. ഇത്തരം ഓട്ടോയുടെ സീറ്റ് പ്രത്യേകരീതിയിലായിരിക്കും ക്രമീകരിച്ചിട്ടുണ്ടാവുക. പക്ഷേ ഇത്തരം ഓട്ടോയ്ക്കും ഒരു പരിധിയൊക്കെയുണ്ട്. 

എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ 24 ആളുകളെ കയറ്റിയ ഒരു അത്ഭുത വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. തെലങ്കാനയിലെ ഭോംഗിറില്‍ നിന്നുള്ളതാണ് വീഡിയോ. 24 യാത്രക്കാരാണ് ഓട്ടോയിലുണ്ടായിരുന്നത്. വീഡിയോ വൈറലായെങ്കിലും ഓട്ടോ ഡ്രൈവര്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള പിഴയും കിട്ടി. 

ടുഡെ ടെലിവിഷനിലെ ആശിഷ് പാണ്ഡെയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കു വെച്ചത്. 'ഒരു ഓട്ടോറിക്ഷയ്ക്കുള്ളില്‍ എത്ര പേരെ കയറ്റാമെന്ന് ഊഹിക്കാമോ? സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 24 യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണ് അലെര്‍ട്ടിസന്‍  ഭോംഗിറില്‍ പിടികൂടിയത്. അനുവദനീയമായതിലധികം ആളുകളെ കയറ്റിയാല്‍ പിഴ നല്‍കേണ്ടി വരും'- എന്ന അടിക്കുറിപ്പോടെയാണ് ആശിഷ് വീഡിയോ ഷെയര്‍ ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT