Life

പത്തുകിലോ ഭാരമുള്ള പട്ടിയെ ചുമന്ന് റോഡ് വൃത്തിയാക്കല്‍; ഇതൊരു പ്രണയകഥ കൂടിയാണ്, വീഡിയോ

ഉടമ ജോലിയില്‍ മുഴുകുമ്പോള്‍ മാസ്ദ ചുമലിലിരുന്ന് ബാങ്കോക്ക് നഗരം മുഴുവന്‍ കണ്ടാസ്വദിക്കും.

സമകാലിക മലയാളം ഡെസ്ക്

ചിലര്‍ വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്നത് കാണുമ്പോള്‍ അടുത്തജന്മം പട്ടിയോ പൂച്ചയോ ആയിട്ട് ജനിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നാറില്ലേ.. അങ്ങനെ നൂറുതവണ തോന്നിപ്പിക്കും ബാങ്കോക്കുകാരിയായ തിറ്റിറാറ്റ് കിയോവയെന്ന യുവതിയെയും അവരുടെ ഒരു വയസ് പ്രായമുള്ള പൂഡില്‍ ഇനത്തില്‍ പെട്ട മാസ്ദയെന്ന പട്ടിക്കുട്ടിയെയും കണ്ടാല്‍.

ബാങ്കോക്കിലെ നഗരം വൃത്തിയാക്കുന്ന ജോലിയാണ് 28 കാരിയായ കിയോവയ്ക്ക്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ജോലി ചെയ്യുന്നത് പത്തു കിലോ ഭാരമുള്ള മാസ്ദയെയും ചുമന്നാണ്. കുട്ടികളെ കെട്ടിവെക്കുന്ന പോലെ കിയോവ തന്റെ നായ്ക്കുട്ടിയെ പുറത്ത് കെട്ടിവെച്ചാണ് ജോലി മുഴുവന്‍ ചെയ്യുന്നത്. 

ഉടമ ജോലിയില്‍ മുഴുകുമ്പോള്‍ മാസ്ദ ചുമലിലിരുന്ന് ബാങ്കോക്ക് നഗരം മുഴുവന്‍ കണ്ടാസ്വദിക്കും. വെള്ളയും കറുപ്പും നിറത്തില്‍ രോമങ്ങള്‍ നിറഞ്ഞ മാസ്ദയും കിയോവയും ജോലി സ്ഥലത്ത് ഒരുമിച്ച് എത്തുമ്പോള്‍ കാണുന്നവര്‍ക്ക് കൗതുകം അടക്കാന്‍ കഴിയുന്നില്ല. അത്ര രസകരമായ കാഴ്ചയാണത്.

എന്നാല്‍ ഇതിന് പിന്നില്‍ കിയോവയ്ക്ക് പറയാന്‍ ഒരു പ്രണയകഥയുണ്ട്. ഒരു വര്‍ഷം മുന്‍പ് തനിക്ക് കൂട്ടിന് ഒരു പട്ടിക്കുട്ടിയെ വേണമെന്ന് കിയോവ കാമുകനോട് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ വാങ്ങിത്തരുന്ന പട്ടിക്കുട്ടിയെ ജോലിക്ക് പോകുമ്പോള്‍ വരെ കൂടെ കൂട്ടണമെന്നായിരുന്നു കാമുകന്റെ നിബന്ധന.

ഇത് അംഗീകരിച്ചതോടെ കാമുകന്‍ തന്റെ പ്രിയതമയുടെ ആഗ്രഹവും സാധിച്ചു കൊടുത്തു. അന്നുതൊട്ട് കിയോവ കാമുകന് നല്‍കിയ വാക്കു പാലിച്ചുവരുന്നു. ഇതോടെ കിയോവയും പട്ടിക്കുട്ടിയും ചര്‍ച്ചയാവുകയായിരുന്നു. കുറച്ചു വര്‍ഷങ്ങളായി ജോലിസ്ഥലങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ ഒപ്പം കൂട്ടാന്‍ തായ്‌ലാന്‍ഡിലെ നിയമം അനുവദിക്കുന്നുണ്ട്. ജോലിക്കാരുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുമെന്നത് കൊണ്ടാണ് ഇത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT