Life

മാറിടത്തില്‍ സ്പര്‍ശിക്കാനുള്ള വിമുഖത; പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സിപിആര്‍ ലഭിക്കാനുള്ള സാധ്യത കുറവ്  

പൊതു ഇടങ്ങളില്‍ ഹൃദയാഘാതമുണ്ടാകുന്ന സ്ത്രീകളില്‍ 39ശതമാനം പേര്‍ക്ക് മാത്രമാണ് സിപിആര്‍ ലഭിച്ചിട്ടുള്ളത്. പുരുഷന്‍മാരുടെ കാര്യത്തില്‍ ഇത് 45 ശതമാനമാണ്.

സമകാലിക മലയാളം ഡെസ്ക്

പുരുഷന്‍മാരെ അപേക്ഷിച്ച് ബൈസ്റ്റാന്‍ഡര്‍മാരില്‍ നിന്ന് സിപിആര്‍ ലഭിക്കാനുള്ള സാധ്യത സ്ത്രീകള്‍ക്ക് കുറവാണെന്നും മരണസാധ്യത കൂടുതലാണെന്നും പുതിയ പഠനം. സ്ത്രീകളുടെ നെഞ്ചില്‍ സ്പര്‍ശിക്കാനുള്ള വിമുഖതയാകാം ഇതിന് കാരണമെന്നാണ് ഗവേഷകരുടെ നിഗമനം. 

പൊതു ഇടങ്ങളില്‍ ഹൃദയാഘാതമുണ്ടാകുന്ന സ്ത്രീകളില്‍ 39ശതമാനം പേര്‍ക്ക് മാത്രമാണ് സിപിആര്‍ ലഭിച്ചിട്ടുള്ളത്. പുരുഷന്‍മാരുടെ കാര്യത്തില്‍ ഇത് 45 ശതമാനമാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ക്ക് 23ശതമാനം അധികം അതിജീവന സാധ്യതയും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

സ്ത്രീകളുടെ മാറിടത്തില്‍ ശക്തമായി വളരെ വേഗം അമര്‍ത്തുന്നതിനോടുള്ള ഭയം തോന്നുന്നതുകൊണ്ടാണ് പലരും മടിച്ചുനില്‍ക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകന്‍ ഓഡ്രെ ബ്ലിവര്‍ പറഞ്ഞു. സിപിആര്‍ പരിശീലനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് പഠനം ചൂണ്ടികാട്ടിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

SCROLL FOR NEXT