Life

മാറിടത്തില്‍ സ്പര്‍ശിക്കാനുള്ള വിമുഖത; പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സിപിആര്‍ ലഭിക്കാനുള്ള സാധ്യത കുറവ്  

പൊതു ഇടങ്ങളില്‍ ഹൃദയാഘാതമുണ്ടാകുന്ന സ്ത്രീകളില്‍ 39ശതമാനം പേര്‍ക്ക് മാത്രമാണ് സിപിആര്‍ ലഭിച്ചിട്ടുള്ളത്. പുരുഷന്‍മാരുടെ കാര്യത്തില്‍ ഇത് 45 ശതമാനമാണ്.

സമകാലിക മലയാളം ഡെസ്ക്

പുരുഷന്‍മാരെ അപേക്ഷിച്ച് ബൈസ്റ്റാന്‍ഡര്‍മാരില്‍ നിന്ന് സിപിആര്‍ ലഭിക്കാനുള്ള സാധ്യത സ്ത്രീകള്‍ക്ക് കുറവാണെന്നും മരണസാധ്യത കൂടുതലാണെന്നും പുതിയ പഠനം. സ്ത്രീകളുടെ നെഞ്ചില്‍ സ്പര്‍ശിക്കാനുള്ള വിമുഖതയാകാം ഇതിന് കാരണമെന്നാണ് ഗവേഷകരുടെ നിഗമനം. 

പൊതു ഇടങ്ങളില്‍ ഹൃദയാഘാതമുണ്ടാകുന്ന സ്ത്രീകളില്‍ 39ശതമാനം പേര്‍ക്ക് മാത്രമാണ് സിപിആര്‍ ലഭിച്ചിട്ടുള്ളത്. പുരുഷന്‍മാരുടെ കാര്യത്തില്‍ ഇത് 45 ശതമാനമാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ക്ക് 23ശതമാനം അധികം അതിജീവന സാധ്യതയും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

സ്ത്രീകളുടെ മാറിടത്തില്‍ ശക്തമായി വളരെ വേഗം അമര്‍ത്തുന്നതിനോടുള്ള ഭയം തോന്നുന്നതുകൊണ്ടാണ് പലരും മടിച്ചുനില്‍ക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകന്‍ ഓഡ്രെ ബ്ലിവര്‍ പറഞ്ഞു. സിപിആര്‍ പരിശീലനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് പഠനം ചൂണ്ടികാട്ടിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT