Life

മൃഗശാല ജീവനക്കാരനെ ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമം: പരിഭ്രാന്തി പരത്തിയ ചിമ്പാന്‍സിയെ മയക്കുവെടി വെച്ച് പിടികൂടി, വീഡിയോ

കൂട്ടില്‍ നിന്നും രക്ഷപ്പെട്ട ചിമ്പാന്‍സി മൃഗശാലയില്‍ ഉടനീളം ഓടി നടന്ന് സന്ദര്‍ശകര്‍ക്ക് നേരെ തിരിഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട ചിമ്പാന്‍സി ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. ചൈനയിലെ ഹെഫൈ വൈല്‍ഡ്‌ലൈഫ് പാര്‍ക്കില്‍ വെളളിയാഴ്ചയാണ് സംഭവം. മൃഗശാല ജീവനക്കാരന്റെ വയറ്റത്ത് തൊഴിച്ചാണ് ചിമ്പാന്‍സി ഓടി രക്ഷപ്പെട്ടത്. മൃഗശാലയിലൂടെ മൊത്തം ഓടിനടന്ന ചിമ്പാന്‍സി കുറച്ചൊന്നുമല്ല പരിഭ്രാന്തി പരത്തിയത്. 

പന്ത്രണ്ട് വയസുകാരനായ യാങ് യാങ് എന്ന് വിളിപ്പേരുളള ചിമ്പാന്‍സി ആണ് മൃഗശാലയിലെ കൂട്ടില്‍ നിന്നും പുറത്ത് ചാടിയത്. കൂടിനകത്തുള്ള ഒരു മുളയുടെ കമ്പിലൂടെയാണ് ചിമ്പാന്‍സി കൂട്ടില്‍ നിന്നും ചാടിയതെന്നാണ് വിവരം. 

കൂട്ടില്‍ നിന്നും രക്ഷപ്പെട്ട ചിമ്പാന്‍സി മൃഗശാലയില്‍ ഉടനീളം ഓടി നടന്ന് സന്ദര്‍ശകര്‍ക്ക് നേരെ തിരിഞ്ഞു. ഇതിനെ പിടികൂടാന്‍ ശ്രമിച്ച മൃഗശാലാ ജീവനക്കാരന്റെ നേരേ ചാടി വീണ് അയാളെ ഇടിച്ച് താഴെയിട്ടു. ആളുകളെല്ലാം ഇത് കണ്ട് ഭയന്ന അവസ്ഥയായിരുന്നു. 

ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി സന്ദര്‍ശകരെ ഒഴിപ്പിച്ചു. തുടര്‍ന്ന് മയക്കുവെടി വച്ചാണ് ചിമ്പാന്‍സിയെ പിടികൂടി കൂട്ടിലടച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും തന്നെ പരുക്കില്ലെന്ന് ഹെഫൈ പൊലീസ് അറിയിച്ചു. പൊലീസാണ് വീഡിയോ പുറത്ത് വിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT