Life

ലൈംഗീക താത്പര്യമില്ലെന്ന് സോഫിയ; നിര്‍മാതാക്കള്‍ ആശങ്കയില്‍, തിരക്കഥയെന്ന് വിമര്‍ശനം

ലോക വെബ് ഉച്ചകോടിയില്‍ മധ്യമങ്ങളുമായി സംസാരിക്കവെ ഹ്യൂമനോയിഡായ സോഫിയ നടത്തിയ പ്രതികരണങ്ങളാണ് ചര്‍ച്ചയാവുന്നത്

സമകാലിക മലയാളം ഡെസ്ക്

ലിസ്ബണ്‍: ലൈംഗീക പ്രവര്‍ത്തികളില്‍ തനിക്ക് താത്പര്യമില്ലെന്ന റോബോട്ട് സോഫിയയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശാസ്ത്ര ലോകത്ത് ചര്‍ച്ചയാവുന്നത്. എപ്പോഴെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ലൈംഗിക പ്രവര്‍ത്തികള്‍ തനിക്ക് സാധ്യമല്ലെന്ന സോഫിയയുടെ പ്രതികരണം. എന്നാല്‍ സോഫിയയുടെ പ്രതീകരണങ്ങളും നീക്കങ്ങളുമെല്ലാം തിരക്കഥ അനുസരിച്ചാണ് എന്നാണ് വിലയിരുത്തല്‍ ഉയരുന്നത്. 

ലോക വെബ് ഉച്ചകോടിയില്‍ മധ്യമങ്ങളുമായി സംസാരിക്കവെ ഹ്യൂമനോയിഡായ സോഫിയ നടത്തിയ പ്രതികരണങ്ങളാണ് ചര്‍ച്ചയാവുന്നത്. കേള്‍ക്കുന്ന കാര്യങ്ങള്‍ പഠിച്ചും, മനുഷ്യരുടെ മുഖഭാവങ്ങള്‍ മനസിലാക്കിയും ആളുകളുമായി സംവേദനം നടത്താന്‍ സാധിക്കുന്ന റോബോട്ടാണ് സോഫിയ. വിവിധ സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കാന്‍ സോഫിയ ലോകം മുഴുവന്‍ സഞ്ചരിക്കുന്നുമുണ്ട്. 

എന്നാല്‍, തനിക്ക് ലൈംഗീക താത്പര്യം ഇല്ലെന്ന സോഫിയയുടെ പ്രതികരണം നിര്‍മാതാക്കളെ അടക്കം ഞെട്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. സോഫിയയുടെ പ്രതികരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവെന്ന് സോഫിയയുടെ നിര്‍മാതാക്കളായ ഹാന്‍സണ്‍ റോബോട്ടിക്‌സ് സിടിഒ അമിത് കുമാര്‍ പുണ്ടെലി പ്രതികരിച്ചു. 

സോഫിയയുടെ സെക്‌സ് സ്‌ക്രിപ്റ്റില്‍ സെക്‌സ് ആക്ടിവിറ്റി സംബന്ധിച്ച പരാമര്‍ശം ഇല്ലെന്നും, ലൗ, സെക്‌സ് എന്നിവ തമ്മിലുള്ള ബന്ധം സോഫിയയ്ക്ക് മാറി പോയതാണെന്നുമാണ് കമ്പനിയുടെ കണക്കു കൂട്ടലെന്നും പറയപ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT