PK Sreemathy 
Kannur

'സഹിക്കാവുന്നതിലും അപ്പുറമുള്ള അധിക്ഷേപം, മാപ്പ് പറഞ്ഞതുകൊണ്ട് മാത്രമായില്ല'

വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടെന്നും സിപിഎം നേതാവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും ചില മാധ്യമങ്ങളിലൂടെയും അടിസ്ഥാനരഹിതമായ വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പികെ. ശ്രീമതി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. മുൻപൊന്നുമില്ലാത്ത വിധമുള്ള കടുത്ത ദുരാരോപണങ്ങളും വ്യക്തിഹത്യയുമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നുവെന്നും ശ്രീമതി വ്യക്തമാക്കി.

മാപ്പ് പറഞ്ഞാൽ തീരുന്നതല്ല അധിക്ഷേപം

വളരെ മോശമായ രീതിയിലാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയതെന്ന് പി.കെ. ശ്രീമതി ആരോപിച്ചു. ജനം ടി.വിയാണ് ഇത്തരമൊരു വ്യാജവാർത്ത ആദ്യം തുടങ്ങി വെച്ചത്. ഇത് വ്യക്തിപരമായും മാനസികമായും വലിയ പ്രയാസമുണ്ടാക്കി. വാർത്ത പടച്ചുവിട്ടവർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അവർ പറഞ്ഞു.തനിക്കെതിരെ നടന്ന അധിക്ഷേപങ്ങൾ ഒരു മാപ്പുപറച്ചിൽ കൊണ്ട് മാത്രം അവസാനിക്കുന്നതല്ലെന്ന് ശ്രീമതി കൂട്ടിച്ചേർത്തു.

എന്നെപ്പോലുള്ള സ്ത്രീകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ ഉണ്ടാക്കി പ്രചരിപ്പിക്കുകയാണ്. സ്ത്രീകൾക്കെതിരെയുള്ള ഇത്തരം പ്രചാരണങ്ങൾക്ക് വേഗത്തിൽ പ്രചാരം ലഭിക്കും. തന്റെ ചിത്രങ്ങൾ മോശമായി ദുരുപയോഗം ചെയ്തതിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ പോലും പ്രതികരിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

ഇത്തരം ക്രൂരമായ അനുഭവങ്ങൾ ഇനി മറ്റൊരാൾക്കും ഉണ്ടാകാൻ പാടില്ല. അതിനുവേണ്ടി തന്നെയാണ് ഞാൻ വിട്ടുവീഴ്ചയില്ലാതെ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്
പി കെ ശ്രീമതി

Senior CPI(M) leader and All India Democratic Women's Association (AIDWA) leader P.K. Sreemathi announced that she will strictly pursue legal action and file a defamation suit against those who spread baseless news and morphed images targeting her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

10 കോടി പിഴ, 10 വര്‍ഷം തടവ്; മൂന്ന് മാസത്തിനകം വിധി; ചോദ്യചോര്‍ച്ച തടയാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം

CJP Jantar Mantar Protest Live: മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചു നിന്നതായി സിജെപി; കേന്ദ്ര തീരുമാനം നാളെ

തൈരോ യോ​ഗർട്ടോ, ഏതാണ് കൂടുതൽ ആരോ​ഗ്യകരം

ജര്‍മനിയില്‍ ഇനി 'ക്ലോപ്പ്' യുഗം! പരിശീലക കസേരയില്‍

'വിജയ്ക്ക് 275 കോടി, ഒപ്പം തകര്‍ത്താടിയ മമിതയ്ക്ക് എത്ര?'; ജന നായകനിലെ താരങ്ങളുടെ പ്രതിഫലം പുറത്ത്