Poems

'കാലം ആസുരം'- കെ.വി സുമിത്ര എഴുതിയ കവിത 

നീ നട്ട ആ കടമ്പ്  പൂത്ത്, വേരറ്റം  ആഴ്‌ന്നൊഴുകി ഒരു ചിറപോലെ തൂവി പാടത്തിലൂടെ പച്ചപ്പിന്റെ ഹൃദയത്തിലൂടെ

കെ.വി സുമിത്ര

നീ നട്ട 
ആ കടമ്പ്  പൂത്ത്, 
വേരറ്റം  ആഴ്‌ന്നൊഴുകി 
ഒരു ചിറപോലെ തൂവി 
പാടത്തിലൂടെ 
പച്ചപ്പിന്റെ ഹൃദയത്തിലൂടെ.

ഒരുകാലം, 
എന്റെ  ശ്വാസം പോലും പിടിച്ചെടുക്കാനുള്ളൊരു 
ശ്വാസമാപിനിയുണ്ടായിരുന്നു നിനക്ക്.
കാഴ്ചയുടെ ഉള്ളറകളില്‍ 
എന്റെ  കൃഷ്ണമണിയുടെ 
നെരമ്പ് പാലമുണ്ടായിരുന്നു. ഗന്ധത്തിലും സ്പര്‍ശനത്തിലും 
ഒറ്റ അറകളായി 
ഉണര്‍ന്നിരുന്ന
നമ്മുടെ മാത്രം 
നിലവറകള്‍.
മരിക്കുംവരെയൊരിക്കലും തുറക്കില്ലയെന്നു 
കൊത്തിവെച്ച
ശിലാലിഖിതങ്ങള്‍. 
തുറന്നില്ല,   
ഇപ്പോഴുമതിന്റെ 
താക്കോല്‍ 
നീലിമയില്‍  ലയിച്ചു
തീര്‍ന്നയാത്മാവിന്റെയറ്റത്തുണ്ട്...

*
കടമ്പിന്റെ മുകള്‍ച്ചില്ലയില്‍ 
ഹൃദയാകൃതിയില്‍  
എനിക്കിരിക്കാന്‍ പാകത്തില്‍ 
ഒരിടം. 

കാണാം, 
ആസുരതയുടെ 
ലവണ രസങ്ങള്‍ 
പതഞ്ഞൊഴുകുന്ന 
ഭൂവഴക്...
 പടര്‍ന്നാടുന്ന നാഗഫണങ്ങള്‍.  
കൊത്തും തോറും 
വീര്യം കൂടുന്ന 
മഹാവ്യാധിയുടെ തിണര്‍പ്പുകള്‍. 

സ്‌നേഹവീര്യത്തിന്റെ  
ഉത്തുംഗതയില്‍നിന്ന് 
താഴോട്ടൊഴുകാന്‍ 
കെല്‍പ്പു നല്‍കിയത് 
ഈ കാലം 
ആസുരവ്രണം. 

പടര്‍ന്നൊഴുകിയാലും
പടര്‍ത്തിയാടിയാലും  
ഏതന്ധകാരത്തേയും
കെടുത്തിക്കളയാന്‍ 
ശരീരം പഠിപ്പിച്ചത് 
പെണ്ണുയിരനുഭവങ്ങള്‍.

നീ നട്ട കടമ്പിപ്പോള്‍ 
പൂത്തൊഴുകി.
ജഠരാഗ്‌നിയിലെരിഞ്ഞുതീരും മുന്നേ 
സ്‌നേഹശിഖത്തിന്റെ 
ആകാശപ്പറവയാകാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT