അഭയ ഹിരൺമയിയും ​ഗോപി സുന്ദറും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'അവർക്കെന്റെ വെട്ടിക്കളഞ്ഞ മുടി സമർപ്പിക്കുന്നു'; കുറിപ്പുമായി അഭയ ഹിരൺമയി

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഹിരൺമയി തെറിവിളികേൾക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാകാറുള്ള വ്യക്തിയാണ് അഭയ ഹിരൺമയി. സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഹിരൺമയി തെറിവിളികേൾക്കുന്നത്. കഴിഞ്ഞ ദിവസം പുതിയ ഹെയർ സ്റ്റൈലിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ അതിന് താഴെ ചീത്തവിളിയും ആക്ഷേപങ്ങളുമായി നിരവധി പേർ എത്തി. ഇപ്പോൾ തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അഭയ ഹിരൺമയി. തന്റെ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ തന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ടു ചീത്തവിളിക്കുന്ന കുലപുരുഷന്മാരോടും കുലസ്ത്രീകളോടുമാണ് താരത്തിന്റെ പ്രതികരണം. 

അഭയ ഹിരൺമയിയുടെ പോസ്റ്റ് വായിക്കാം

എന്റെ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ടു എന്നൈ ചീത്ത വിളിക്കുകയും,bodyshame ചെയ്യുകയും മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാൻ ശ്രമിക്കുകയുക ചെയ്ത അ സുമനസുകൾ ആയ കുലസ്ത്രീ /കുലപുരുഷുസ്‌ ,കൂടാതെ fake പ്രൊഫൈൽ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കൾക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി അഥവാ (......)സമർപ്പിക്കുന്നു !!!! ഞാൻ ഇതോടെ നന്നായി എന്നും,നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിചു ജീവിച്ചുകൊള്ളാം എന്നും ഇതിനാൽ ഇവിടെ സാക്ഷ്യപെടുത്തുന്നു. എന്നു നിങ്ങടെ സ്വന്തം കുടുംബംകലക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

SCROLL FOR NEXT