സിദ്ധിഖ്, ഇടവേള ബാബു ഫയല്‍
Entertainment

ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു, അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിഞ്ഞില്ല; പരിശോധിക്കും: സിദ്ധിഖ്

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കമ്മിറ്റി രണ്ട് മൂന്ന് തവണ വിളിപ്പിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടനും 'അമ്മ' ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ ഉയര്‍ന്ന ആരോപണം പരിശോധിക്കുമെന്ന് താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു. ഇത് സംബന്ധിച്ച് ബാബുവിനോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സിദ്ധിഖ്.

ഇന്നലെയാണ് ഇത് സംബന്ധിച്ച് ഒരു നടി വെളിപ്പെടുത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും ഇത് സംബന്ധിച്ച് ബാബുവിനോട് ഇതുവരെ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് സിദ്ധിഖ് പറഞ്ഞത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കമ്മിറ്റി രണ്ട് മൂന്ന് തവണ വിളിപ്പിച്ചിരുന്നു. കൂടുതലും വേതനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമ്മയ്ക്ക് നിലവില്‍ പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും 2006 ല്‍ നടന്ന സംഭവത്തെ പറ്റി ഒരു പരാതി ഇപ്പോള്‍ കിട്ടിയിട്ടുണ്ട്. അതില്‍ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്നത് ആലോചിക്കും. 'അമ്മ' ഒളിച്ചോടിയിട്ടില്ലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും സിദ്ധിഖ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; അപകട നില തരണം ചെയ്തു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

SCROLL FOR NEXT