ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

നടനും നിർമാതാവുമായ അമിതാഭ് ദയാൽ അന്തരിച്ചു

ഹൃദയസ്തംഭനത്തെ തുടർന്ന് ബുധനാഴ്ച മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ : നടനും നിർമാതാവുമായ അമിതാഭ് ദയാൽ അന്തരിച്ചു. 51 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് ബുധനാഴ്ച മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണമെന്ന് മരണം സ്ഥിരീകരിച്ചുകൊണ്ട് ഭാര്യയും സിനിമാനിർമാതാവുമായ മൃണാളിനി പാട്ടീൽ വ്യക്തമാക്കി. 

കോവിഡും ഹൃദയാഘാതവും

ജനുവരി 17-ന് ഹൃദയസ്തംഭനം ഉണ്ടായതിനെ തുടർന്ന് മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു അമിതാഭിനെ. അതിനിടെ കോവിഡ് പോസിറ്റീവാവുകയും സുഖപ്പെടുകയും ചെയ്തു. മുംബൈയിൽ വച്ചായിരിക്കും സംസ്കാരം നടക്കുകയെന്ന് മൃണാളിനി പറഞ്ഞു. ഛത്തീസ്ഗഢിൽനിന്നുള്ള ബന്ധുക്കൾ മുംബൈയിൽ എത്തിയതിന് ശേഷമായിരിക്കും അന്ത്യകർമ്മങ്ങൾ. 

ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ നിന്നുള്ള ഒരു വിഡിയോ അമിതാഭ് പങ്കുവച്ചിരുന്നു. ഒരിക്കലും തോൽക്കില്ലെന്ന അടിക്കുറിപ്പിലുള്ളതായിരുന്നു വിഡിയോ. ക​ഗാർ ലൈഫ് ഓൺ ദി എഡ്ജ്, ഭോജ്പുരി ചിത്രം രം​ഗ്ധരി തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. അമിതാഭ് ബച്ചന്റെ വിരുദ്ധിലും അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

SCROLL FOR NEXT