ചിത്രം: ഫേസ്ബുക്ക് 
Entertainment

'ആ ദൃക്സാക്ഷി സഹദേവന്റെ ആളായിരുന്നോ?', ഷാജോൺ നൽകിയ മറുപടി ഇങ്ങനെ; വിഡിയോ 

സഹദേവന് പണി പോയതുകൊണ്ടാണ് ദൃശ്യം 2വിൽ പണികിട്ടാതിരുന്നതെന്നാണ് ഷാജോൺ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ദൃശ്യം 2 ചർച്ചകൾ കൊഴുക്കുമ്പോൾ ആരാധർ ഏറ്റവുമധികം മിസ് ചെയ്യുന്നത് ഒന്നാം ഭാ​ഗത്തിലെ കോൺസ്റ്റബിൾ സഹദേവനെയാണ്. കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന കഥാപാത്രം രണ്ടാം ഭാ​ഗത്തിൽ ഇല്ല. വരുൺ കേസുമായി ബന്ധപ്പെട്ട് തന്നെയാണ് സഹദേവൻറെ പണി പോയതും. സഹദേവന് പണി പോയതുകൊണ്ടാണ് ദൃശ്യം 2വിൽ പണികിട്ടാതിരുന്നതെന്നാണ് ഷാജോൺ തന്നെ പറയുന്നത്. 

ദൃശ്യത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് ആദ്യ ഭാ​ഗത്തെ താരങ്ങളായ ഷാജോണും നടൻ ബാലാജി ശർമ്മയും ഒന്നിച്ച വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘പുള്ളി’ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും ദൃശ്യത്തെക്കുറിച്ച് വാചാലരായത്. വരുണിനെ പൊലീസ് സ്റ്റേഷനിൽ കുഴിച്ചു മൂടുന്നതുകണ്ട ദൃക്സാക്ഷി സഹദേവന്റെ ആളായിരുന്നോ എന്ന ആരാധകരുടെ സംശയം ബാലാജി സഹദേവനോട് ചോദിച്ചതാണ് വിഡിയോയിലെ ഹൈലൈറ്റ്. 

ഈ സംശയം ദൃശ്യം 3യിൽ അവസാനിക്കുമെന്നാണ് ഷാജോൺ പറയുന്നത്. ‘ദൃശ്യം 3യും വരുന്നുണ്ടെന്നാണ് ഇപ്പോൾ കേൾക്കുന്നത്. എന്തൊക്കെ ട്വിസ്റ്റുകളാണ്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. അതിൽ ഭാഗമാകാത്തതിന്റെ വിഷമമുണ്ട്. ഇപ്പോൾ ഒരുപാട് പേർ വിളിച്ചു ചോദിക്കുന്നുണ്ട്. എവിടെപ്പോയി സഹദേവൻ എന്ന്. സഹദേവന്റെ പണിപോയി, പണികിട്ടിയിരിക്കുകയാണ് ഞാനിപ്പോൾ. ഇനി സഹദേവൻ വരണമെങ്കിൽ ജിത്തു തന്നെ വിചാരിക്കണം. ദൃശ്യം 3യിൽ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’–കലാഭവൻ ഷാജോൺ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT