മോഹൻ ജോസ്, സുരേഷ് ​ഗോപി, രാധിക 
Entertainment

'മോൾ പിറന്നപ്പോൾ ആദ്യമായി കുഞ്ഞുടുപ്പുകളുമായി കാണാനെത്തി, കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു'

എന്റെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ് ​ഗോപിയും രാധികയുമായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

വില്ലൻ വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും കഴിവ് തെളിയിച്ച നടനാണ് മോഹൻ ജോസ്. ഇപ്പോഴിതാ സുരേഷ് ​ഗോപിയുമായുള്ള തന്റെ ബന്ധത്തേക്കുറിച്ച് തുറന്ന് പറയുകയാണ് നടൻ. സുരേഷ് ​ഗോപിക്ക് ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ടെന്ന് മോഹൻ പറഞ്ഞു. തനിക്ക് മകൾ ജനിച്ചപ്പോൾ സിനിമ രം​ഗത്തു നിന്നും ആദ്യമായി പത്ത് കുഞ്ഞുടുപ്പകളുമായി കാണാനെത്തിയത് സുരേഷ് ​ഗോപിയും രാധികയുമായിരുന്നുവെന്ന് മോഹൻ പറയുന്നു.

'വർഷങ്ങൾക്ക് മുൻപ് യാത്ര പറഞ്ഞ് ഹോട്ടലിൽ നിന്ന് മടങ്ങാൻ നേരം സുരേഷ് ​ഗോപി എന്തോ ഓർത്തതുപോലെ എന്നോട് ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ട് റിസപ്ഷനിൽ വിളിച്ച് ഒരു ബി​ഗ്ഷോപ്പർ റൂമിലേക്ക് കൊടുത്ത് വിടാൻ ആവശ്യപ്പെട്ടു. റൂം ബോയ് അതുമായി വന്നപ്പോൾ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരൽക്കൂട നിറയെ മനോഹരമായി പായ്ക്ക് ചെയ്തു വച്ചിരുന്ന ഫ്രൂട്ട്സ് അതുപോലെ എടുത്ത് ആ ബി​ഗ്ഷോപ്പറിലാക്കിയിട്ട് ഇത് മോൾക്ക് കൊടുക്കണമെന്ന് പറഞ്ഞ് എന്നെയേൽപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്റെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ് ​ഗോപിയും രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു. ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്. സർവ നന്മകളും നേരുന്നു'- മോഹൻ ജോസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

SCROLL FOR NEXT