സുബി സുരേഷിനൊപ്പം മഞ്ജു/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

ലളിതാമ്മ മരിച്ചിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്, അന്ന് തന്നെ അവളും പോയി; പൊട്ടിക്കരഞ്ഞ് മഞ്ജു പിള്ള

സുബിയുമായി വളരെ വലിയൊരു ആത്മബന്ധമുണ്ടായിരുന്നുവെന്ന് നടി മഞ്ജു പിള്ള

സമകാലിക മലയാളം ഡെസ്ക്

'രണ്ട് ദിവസം മുൻപ് സുബിയുടെ അമ്മ വിളിച്ചിരുന്നു. അവൾക്ക് കുറച്ച് സീരിയസാണെന്ന് പറഞ്ഞു എന്നാൽ അവൾ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നാണ് ശക്തമായി പ്രതീക്ഷിച്ചിരുന്നു' സുഹൃത്തും നടിയുമായ സുബി സുരേഷിന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് നടി മഞ്ജു പിള്ള. 'വളരെ വലിയൊരു ആത്മബന്ധമുണ്ടായിരുന്നു സുബിയുമായി എനിക്ക്. അവൾക്ക് ആൺ സുഹൃത്തുക്കളായിരുന്നു കൂടുതൽ ഏതെങ്കിലുമൊരു പെണ്ണിനോട് കുറച്ച് അടുപ്പം കാണിക്കുന്നുണ്ടെങ്കിൽ അത് മഞ്ജുവിനോടാണെന്ന് സുബിയുടെ അമ്മ പറയുമായിരുന്നു. 

തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ അവൾ എന്റെ വീട്ടിലാണ് നിന്നിരുന്നത്. ഞാൻ ഇല്ലെങ്കിൽ പോലും അവൾ വരുമായിരുന്നു. എന്റെ അമ്മയുമായി അവൾക്ക് അത്ര അടുപ്പമുണ്ടായിരുന്നു. ഇന്ന് ലളിതാമ്മ (കെപിഎസ്‌സി ലളിത) മരിച്ചിട്ട് ഒരു വർഷം തികയുകയാണ് അതേ ദിവസം തന്നെ സുബിയും പോയി. ഒരേ ദിവസം രണ്ട് പ്രിയപ്പെട്ടവരെ എനിക്ക് നഷ്ടമായി. ഈ വേദന താങ്ങാനാവുന്നതല്ല. ഒറ്റയ്ക്ക് പോരാടിയാണ് അവൾ ജീവിതം കരപിടിപ്പിച്ചത്. ഒരു ഡാൻസറായിട്ടായിരുന്നു തുടക്കം പിന്നീട് ഒരു ട്രൂപ്പ് സ്വന്തമായിട്ടു. പറയാനാവാത്ത വിധം ഒരു ആത്മബന്ധം അവളുമായി ഉണ്ടായിരുന്നു. സഹോദരിയെ പോലെയായിരുന്നു.

എന്ത് കാര്യമുണ്ടായാലും ഉടൻ വിളിച്ചു പറഞ്ഞു. ഒരു പ്രണയമായാൽ പോലും അത്ര അടുപ്പമുണ്ടായിരുന്നു. ഞാൻ വഴക്ക് പറഞ്ഞാൻ അത് മുഴുവൻ അവൾ കേട്ടിരിക്കും മറ്റാരു പറഞ്ഞാലും അവൾ തിരിച്ച് പറഞ്ഞും. പോയത് പെട്ടന്നായി പോയി. താങ്ങാനാവുന്നില്ല' മഞ്ജു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം നഗരസഭയുടെ 200 കോടി ട്രഷറിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; എതിര്‍പ്പുമായി ബിജെപി

ചരിത്രമെഴുതി ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍; ഝാര്‍ഖണ്ഡിന് കന്നി സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം

14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT