ചിത്രം: ഫേസ്ബുക്ക് 
Entertainment

'സാഹസിക വിവാഹത്തെക്കുറിച്ച് അന്ന് പി ടി മനസ്സുതുറന്നു'; സുഹൃത്തിന്റെ വേർപാടിൽ ആലപ്പി അഷ്റഫ്

ടി തോമസിന്റെ സൗഹൃദവലയത്തിൽ ഉൾപ്പെടാനായത് ഭാ​ഗ്യമായി ക‌രുതുന്നു എന്നാണ് അ​ദ്ദേഹത്തിന്റെ വാക്കുകൾ

സമകാലിക മലയാളം ഡെസ്ക്

കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ പിടി തോമസിന്റെ അപ്രതീക്ഷിത വിയോ​ഗം ഏൽപ്പിച്ച ആഘാതത്തിലാണ് മലയാളികൾ. നിരവധി പേരാണ് പ്രിയ നേതാവിന് ആദരാജ്ഞലികൾ അർപ്പിച്ചത്. ഇപ്പോൾ സംവിധായകൻ ആലപ്പി അഷ്റഫ് കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പിടി തോമസിന്റെ സൗഹൃദവലയത്തിൽ ഉൾപ്പെടാനായത് ഭാ​ഗ്യമായി ക‌രുതുന്നു എന്നാണ് അ​ദ്ദേഹത്തിന്റെ വാക്കുകൾ. അവസാനമായി ഒന്നിച്ചു കൂടിയപ്പോഴത്തെ അനുഭവവും അഷ്റഫ് പങ്കുവയ്ക്കുന്നുണ്ട്.  നല്ല സുഹൃത്തായ നേതാവിനെ  ഇത്ര വേഗം പിരിയേണ്ടിവരുമെന്ന് കരുതിയില്ലെന്നും കാലമെത്ര കഴിഞ്ഞാലും പി ടിയുടെ  മഹത്വത്തിന് മരണമില്ലെന്നും അദ്ദേഹം കുറിച്ചു. 

ആലപ്പി അഷ്റഫിന്റെ കുറിപ്പ് വായിക്കാം

ഇരുന്താലും മറൈന്താലും പേർ ശൊല്ല വേണ്ടും ..

ഇവർ പോലെ യാരന്ന് ഊർശൊല്ല വേണ്ടും..

ഇത് എംജിആർ ചിത്രത്തിലെ പ്രശസ്ത  ഗാനത്തിലെ വരികളാണ്. ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞാലും ആ പേർ മുഴങ്ങണം. ഇദ്ദേഹത്തെ പോലെ ആരുമില്ലന്നു നാട് പറയണം. ഇതാണ് ഈ വരികളുടെ പൊരുൾ.

പി.ടി. തോമസിന്റെ സൗഹൃദവലയത്തിൽ ഉൾപ്പെടാനായത് ഭാഗ്യമായ് ഞാൻ കരുതുന്നു. നടി ആക്രമിക്കപ്പെട്ടപ്പോൾ,  ഇരയോടൊപ്പം ഉറച്ച് നിന്ന പി.ടി.യുടെ നിലപാട് പൊതുസമൂഹത്തിന് പ്രചോദനമായിരുന്നു. കെപിഎസി ലളിതയ്ക്ക് സർക്കാർ നൽകാൻ തീരുമാനിച്ച ചികത്സാ സഹായത്തെ എതിർത്തവരുടെ വായ് അടപ്പിച്ചത് പി.ടി.യുടെ ഉറച്ച നിലപാടിലൂടെയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ അദേഹത്തോടൊപ്പം ഞാനും ചില അടുത്ത സുഹൃത്തുക്കളും ഒരു സായാഹ്നത്തിൽ ഒത്തു ചേർന്നിരുന്നു. അന്നു പിടി തന്റെ സാഹസിക വിവാഹത്തെക്കുറിച്ച് ഞങ്ങളോടു മനസ്സ്തുറന്നു. ഒപ്പമുണ്ടായിരുന്ന ഗാന രചയിതാവ് ആർ.കെ ദാമോദരന്റെ ചില കവിതകൾ സംഗീതം നൽകി പ്രശസ്ത ഗായകരെ കൊണ്ടു പാടിപ്പിച്ച് റിക്കാർഡ് ചെയ്യണമെന്ന ആഗ്രഹവും പി.ടി. പ്രകടിപ്പിച്ചു.

ഒത്തുചേരലിനൊടുവിൽ ചിലർ  പാട്ടുകൾ പാടി, മറ്റുചിലർ തമാശകൾ പറഞ്ഞു. എന്റെ ഊഴമെത്തിയപ്പോൾ തൊട്ടടുത്തിരുന്ന പിടിയെ ചൂണ്ടി ഞാൻ ഉറക്കെ പാടി... 

ഇരുന്താലും മറൈന്താലും പേർ ശൊല്ല വേണ്ടും ...

ഇവർ പോലെ യാരന്ന് ഊർശൊല്ല വേണ്ടും...

ഇവർ പോലെ യാരന്ന് ഊർശൊല്ല വേണ്ടും...

എല്ലാവരും അത് ശരിയെന്ന സൂചനയോടെ കൈകൾ കൊട്ടി. പി.ടി. ഒരു ചെറു പുഞ്ചിരിയോടെ ആ ആദരവ് സ്വീകരിച്ചു. പക്ഷേ അന്നു ഞാനോർത്തില്ല ആ നല്ല സുഹൃത്തായ നേതാവിനെ  ഇത്ര വേഗം പിരിയേണ്ടിവരുമെന്ന് ...ഇപ്പോഴും ആ വരികൾ ഇവിടെ മുഴങ്ങുന്നുണ്ട് . കാലമെത്ര കഴിഞ്ഞാലും പി.ടി.യുടെ  മഹത്വത്തിന് മരണമില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT