ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'കാലിന് നീട്ടം കൂടുതലാണ്': തന്നെ നാവികസേനയില്‍ എടുത്തില്ലെന്ന് അമിതാഭ് ബച്ചന്‍

വ്യോമസേനയില്‍ ചേരണമെന്ന് കൗമാരകാലത്ത് അമിതാഭ് ബച്ചന്‍ ആഗ്രഹിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിറ്റാണ്ടുകളായി ബോളിവുഡിന്റെ മുഖമായി നിറഞ്ഞു നില്‍ക്കുകയാണ് അമിതാഭ് ബച്ചന്‍. 6.2 അടി ഉയരമുള്ള അദ്ദേഹം ബിഗ് ബി എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഉയരം കാരണം ഇഷ്ട ജോലിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

വ്യോമസേനയില്‍ ചേരണമെന്ന് കൗമാരകാലത്ത് അമിതാഭ് ബച്ചന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കാലിന് നീട്ടം കൂടുതലാണ് എന്ന് പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ കോന്‍ ബനേക ബ്രോര്‍പതിയിലായിരുന്നു ബിഗ് ബിയുടെ തുറന്നു പറച്ചില്‍. 

പഠനം പൂര്‍ത്തിയായ ശേഷം എന്തു ചെയ്യണം എന്നറിയാതെ നില്‍ക്കുകയായിരുന്നു ഞാന്‍. ഡല്‍ഹിയില്‍ കുടുംബത്തിനൊപ്പമാണ് ഞാന്‍ താമസിച്ചിരുന്നത്. ഞങ്ങളുടെ അടുത്തായി ഒരു മേജര്‍ ജനറല്‍ താമസിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം വീട്ടില്‍ വന്ന് എന്നെ അദ്ദേഹത്തിനൊപ്പം അയക്കാന്‍ അച്ഛനോട് പറഞ്ഞു. എന്നെ ആര്‍മിയില്‍ വലിയ ഉദ്യോഗസ്ഥനാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് നാവികസേനയില്‍ ചേരണം എന്നായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഞാന്‍ അഭിമുഖത്തിനായി പോയപ്പോള്‍ എന്റെ കാലിന് നീട്ടം കൂടുതലാണ് എന്ന് പറഞ്ഞ് എന്നെ നിരസിച്ചു. - അമിതാഭ് ബച്ചന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT