BALACHANDRA MENON ഫയല്‍
Entertainment

അന്ന് മികച്ച നടനും സംവിധായകനും ചിത്രത്തിനുമുള്ള അവാര്‍ഡ് കിട്ടേണ്ടതായിരുന്നു; ദേശീയ അവാര്‍ഡില്‍ അട്ടിമറി നടന്നു: ബാലചന്ദ്ര മേനോന്‍

കേരളത്തില്‍ നിന്നു വന്നയാളുകള്‍ നന്നായി തിരിമറിച്ചിട്ടാണ് മാറിപ്പോയത്

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ സകലകലാ വല്ലഭനാണ് ബാലചന്ദ്ര മേനോന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍, ഗായകന്‍, എഡിറ്റര്‍ തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു സിനിമയില്‍ തന്നെ ഈ ജോലികളെല്ലാം ചെയ്ത് കയ്യടി നേടുകയും ചെയ്തിട്ടുണ്ട് ബാലചന്ദ്ര മേനോന്‍.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1997 ല്‍ സമാന്തരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ബാലചന്ദ്ര മേനോന്‍ ദേശീയ പുരസ്‌കാരം നേടുന്നത്. എന്നാല്‍ അന്ന് പുരസ്‌കാര നിര്‍ണയത്തില്‍ അട്ടിമറി നടന്നുവെന്നാണ് ബാലചന്ദ്ര മേനോന്‍ ഇപ്പോള്‍ ആരോപിക്കുന്നത്. തന്റെ സിനിമാ ജീവിതത്തിന്റെ അമ്പത് വര്‍ഷം ആഘോഷിക്കുന്ന പരിപാടിയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാലചന്ദ്ര മേനോന്‍.

'അവാര്‍ഡ് നിശ്ചയം പൂര്‍ത്തിയായപ്പോള്‍ ഞാനായിരുന്നു മികച്ച നടന്‍, ഞാന്‍ മാത്രം. എന്റേതായിരുന്നു മികച്ച ഫീച്ചര്‍ ഫിലിം. ഞാനായിരുന്നു മികച്ച സംവിധായകന്‍. മൂന്ന് അവാര്‍ഡുകളും ബാലചന്ദ്രമേനോന് എന്ന് പറഞ്ഞ് തീരുമാനമാകേണ്ട സമയം വന്നപ്പോള്‍ തിരിമറി നടന്നു. അതില്‍ കേരളത്തില്‍ നിന്നുവന്നയാളുകള്‍ നന്നായി തിരിമറിച്ചിട്ടാണ്, ഈ രീതിയില്‍ മാറിപ്പോയത്', എന്നായിരുന്നു ബാലചന്ദ്ര മേനോന്‍ പറയുന്നത്.

ബാലചന്ദ്ര മേനോന് 1997 ല്‍ മികച്ച നടനുള്ള പുരസ്‌കാരം സുരേഷ് ഗോപിയ്‌ക്കൊപ്പം പങ്കിടേണ്ടി വന്നിരുന്നു. കളിയാട്ടത്തിലെ പ്രകടനത്തിലൂടെയാണ് സുരേഷ് ഗോപിയെ തേടി പുരസ്‌കാരമെത്തിയത്. കളിയാട്ടം ഒരുക്കിയ ജയരാജ് ആയിരുന്നു മികച്ച സംവിധായകന്‍. കന്നഡ ചിത്രം തായി സാഹിബ ആയിരുന്നു മികച്ച സിനിമ.

Balachandra Menon accusses foul play in 1997 national film awards. he was expected to win best director and film also.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും, രാജ്യസഭ വഴി കേന്ദ്രമന്ത്രി പദവിയിലേക്ക്?; ബിജെപി മുഖ്യമന്ത്രി വരും

ഒറ്റയാള്‍ പോരാട്ടം നയിച്ച് യാന്‍സണ്‍, 30 പന്തില്‍ 55; ന്യൂസിലന്‍ഡിന് 170 റണ്‍സ് വിജയലക്ഷ്യം

അവാര്‍ഡ് ജേതാവിനെ 'നായ' എന്ന് വിളിച്ചു, ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ പരാതി

എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് പഠിക്കുമ്പോള്‍ സംശയമുണ്ടോ?; നിവാരണത്തിന് അവസരം ഒരുക്കി കൈറ്റ്, ചെയ്യേണ്ടത് ഇത്രമാത്രം

ഇറാൻ യുദ്ധക്കപ്പൽ തകർത്തു, തളിപ്പറമ്പിൽ തിരുത്തില്ല, നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT