Basil Joseph In Thalaivar 173 
Entertainment

രജനികാന്തിന്റെ മകനായി ബേസില്‍ ജോസഫ്; തലൈവര്‍ 173 വരുന്നത് വമ്പന്‍ താരനിരയുമായി!

മുഴുനീള എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്ര

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് തൈലവര്‍ 173. കമല്‍ഹാസനും രജനികാന്തും ഒരുമിക്കുന്ന സിനിമയുടെ സംവിധാനം സിബി ചക്രവര്‍ത്തിയാണ്. കമല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ രജനികാന്താണ് നായകന്‍. തലൈവര്‍ 173 ല്‍ ഒരു മലയാള നടനുമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തലെെവർ 173 ലേക്ക് എത്തുക മലയാളത്തിന്റെ പ്രിയ നടന്‍ ബേസില്‍ ജോസഫ് ആയിരിക്കും.ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ബേസിലിനെ സമീപിച്ചതായാണ് വിവരം. ഉടനെ തന്നെ നിര്‍മാണം ആരംഭിക്കാനിരിക്കുന്ന സിനിമയില്‍ ബേസില്‍ എത്തുക രജനികാന്തിന്റെ മകനായിട്ടാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തില്‍ പ്രിയങ്ക അരുണ്‍ മോഹനും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2027 പൊങ്കലിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. മുഴുനീള എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്ന് നേരത്തെ രജനികാന്ത് അറിയിച്ചിരുന്നു.

അതേസമയം ജെയിലര്‍ ടുവലാണ് രജനികാന്തിന്റെ റിലീസ് കാത്തു നില്‍ക്കുന്ന ചിത്രം. മോഹന്‍ലാല്‍ അടക്കം ആദ്യ ഭാഗത്തിലുണ്ടായിരുന്ന വലിയ താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലുമുണ്ടാകും. ഇവര്‍ക്കു പുറമെ വിദ്യ ബാലന്‍, എസ്‌ജെ സൂര്യ, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സാക്ഷാല്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

As per reports Basil Joseph will play Rajinikanth's son in Thalaivar 173

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരള സ്റ്റോറി 2' റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

'ചെലോര്‍ക്ക് ശരിയാവും, ചെലോര്‍ക്ക് ശരിയാവില്ല!'; രാവിലെ നേരത്തെ എഴുന്നേൽക്കുന്നതും ജീവിത വിജയവും തമ്മിൽ ബന്ധമുണ്ടോ?

ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞു സ്വര്‍ണവില; രണ്ടു തവണയായി കുറഞ്ഞത് 640 രൂപ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 612 lottery result

കയറിയിറങ്ങി ഓഹരി വിപണി, 500 പോയിന്റ് നഷ്ടത്തില്‍ നിന്ന് കുതിച്ചു; വില്ലനായി എണ്ണവിലയും ലാഭമെടുപ്പും

SCROLL FOR NEXT