എല്‍വിഷ് യാദവ്/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ആള്‍ക്കൂട്ടം തല്ലാന്‍ പാഞ്ഞടുത്തു, ഓടിരക്ഷപ്പെട്ട് ബിഗ് ബോസ് വിജയി; വിഡിയോ വൈറലായി, പ്രതികരണവുമായി എല്‍വിഷ് യാദവ്

മര്‍ദനമേല്‍ക്കാതിരിക്കാന്‍ താരം ഓടി രക്ഷപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

ബിഗ് ബോസ് ഒടിടി 2 വിജയി എല്‍വിഷ് യാദവിനെ ആള്‍ക്കൂട്ടം ആക്രമിച്ചു എന്ന തരത്തിലുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എല്‍വിഷിനും അടുത്ത സുഹൃത്ത് രാഘവ് ശര്‍മയും ആക്രമണത്തിന് ഇരയായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജമ്മുവില്‍ നിന്നുള്ള ഒരു വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 

ഇപ്പോള്‍ അതില്‍ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു പ്രതികരണം. അത്തരം റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടാകുന്നതുവരെ വ്യാജ വാര്‍ത്തകള്‍ തഴച്ചുവളർന്നുക്കൊണ്ടിരിക്കും. എന്നെ തല്ലാന്‍ കഴിവുള്ള ഒരാള്‍ ജനിക്കുന്ന ദിവസം, കലിയുഗം അവസാനിക്കും- എന്നാണ് എല്‍വിഷ് കുറിച്ചത്. 

ദിവസങ്ങള്‍ക്ക് മുന്‍പാണ് എല്‍വിഷും രാഘവ് ശര്‍മയും വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചത്. അതിനിടെ താരത്തെ ആള്‍ക്കൂട്ടം വളഞ്ഞു. മര്‍ദനമേല്‍ക്കാതിരിക്കാന്‍ താരം ഓടി രക്ഷപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വിഡിയോയില്‍ ചിലര്‍ രാഘവിന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചിരിക്കുന്നതും കാണാം. ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT