Biju Kuttan 
Entertainment

നേരിട്ട് ചെന്നാല്‍ ചാന്‍സ് തരില്ല, ആ വേഷം ചെയ്യാന്‍ വേറെ ആളുണ്ടെന്ന് പറയും; സങ്കടം തോന്നിയിട്ടുണ്ട്: ബിജുക്കുട്ടന്‍

ആ സമയത്തൊക്കെ സങ്കടം തോന്നിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് വാഴ 2. റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ടു തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് വാഴ 2. ചിത്രവും യുവതാരങ്ങളുടെ പ്രകടനവുമെല്ലാം കയ്യടി നേടുകയാണ്. ഇതിനിടിയൊരു സീനിയര്‍ നടന്റെ പ്രകടനവും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

കാലങ്ങളായി ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ബിജുക്കുട്ടന്‍ കണ്ണും മനസും നിറയ്ക്കുകയാണ് വാഴ 2 വില്‍. മിമിക്രി വേദിയിലൂടെ സിനിമയിലെത്തിയ നടനാണ് ബിജുക്കുട്ടന്‍. കരിയറില്‍ ഒരിടം കണ്ടെത്താന്‍ ഏറെ കഷ്ടതകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആ അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട് ബിജുക്കുട്ടന്‍.

''അച്ഛന്‍ കൂലിപ്പണിക്കാരന്‍ ആണെങ്കിലും എന്റെ വീട്ടില്‍ ഭക്ഷണമില്ലാത്ത സങ്കടമൊന്നും ഉണ്ടായിരുന്നില്ല. സങ്കടം എന്ന് പറഞ്ഞാല്‍ ആദ്യം മിമിക്രിയില്‍ വരുമ്പോള്‍ വലിയ ട്രൂപ്പില്‍ കയറണം എന്നായിരുന്നു. അങ്ങനെ കുറേ നാള്‍ ഒന്നും ഇല്ലാതെയിരുന്നു. പിന്നെ നമുക്ക് അറിയാം കളിച്ച് കാണിച്ചിട്ടേ രക്ഷയുള്ളൂവെന്ന്. ഞാന്‍ നേരിട്ട് ചെന്ന് എനിക്കൊരു ചാന്‍സ് വേണം എന്ന് പറഞ്ഞാല്‍ മിമിക്രിയിലും തരില്ല സിനിമയിലും തരില്ല സീരിയലിലും തരില്ല. അത് അങ്ങനെയാണ്. ആ സമയത്തൊക്കെ സങ്കടം തോന്നിയിട്ടുണ്ട്.'' താരം പറയുന്നു.

''നേരത്തെ ഇന്റര്‍വ്യുവിന് പോകുമ്പോള്‍ എന്നെ ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കുക എന്ന് പറഞ്ഞാല്‍ എന്നെ പറഞ്ഞ് മനസിലാക്കായിട്ടുണ്ട്. ആ കഥാപാത്രം ചെയ്യാന്‍ ഇന്ന ആളുണ്ടല്ലോ അതുകൊണ്ടാണ് പിന്നെ ശരിയാക്കാം എന്നൊക്കെ പറയാും. പിന്നെ എനിക്ക് തോന്നി, നമ്മള്‍ ചെയ്ത് കാണിച്ചിട്ടേ കാര്യമുള്ളൂ. ഇന്നത്തേത് പോലെയല്ല വാട്‌സ് ആപ്പ് ഒന്നും ഇല്ലല്ലോ. അതിനാല്‍ ഒരു ജുബ്ബയും ഇട്ട് ബസ് സ്റ്റാന്റില്‍ പോയി നില്‍ക്കും. ഏത് മിമിക്രിക്കാരന്‍ വന്നാലും കൂടെ പോകും. ടിനിയൊക്കെ പറയുമായിരുന്നു ഗുരുവായൂര്‍ വഴി പോകണ്ട, അവിടെ ബിജുക്കുട്ടന്‍ ഉണ്ടാകുമെന്ന്.അത്ര ശല്യമായിരുന്നു ഞാന്‍ ചാന്‍സ് ചോദിച്ച്.'' എന്നും താരം പറയുന്നു.

Biju Kuttan recalls his initial days. He got rejected many times and it broke his heart.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി