പ്രിയദര്‍ശന്‍/ ഫയൽചിത്രം 
Entertainment

'ഞാൻ ഒരു ചെറിയ തെക്കേ ഇന്ത്യന്‍ സംവിധായകന്‍, ബോളിവുഡില്‍ സ്വാധീനമില്ല':  വിവാദങ്ങള്‍ക്ക് പ്രിയദര്‍ശന്റെ മറുപടി 

'ഹേര ഫേരി' സിനിമയുമായി ബന്ധപ്പെട്ട നിര്‍മാതാവ് ഫിറോസ് എ നാദിയാവാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രിയദര്‍ശന്‍

സമകാലിക മലയാളം ഡെസ്ക്

ലയാള ചിത്രം 'റാം ജി റാവു സ്പീക്കിങ്ങി'ന്റെ റീമേക്കായ 'ഹേര ഫേരി' സിനിമയുമായി ബന്ധപ്പെട്ട നിര്‍മാതാവ് ഫിറോസ് എ നാദിയാവാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമയുടെ രണ്ടാം ഭാ​ഗം ഒരുക്കേണ്ട ആവശ്യമില്ലായിരുന്നെന്ന പ്രിയദര്‍ശന്റെ പരാമർശത്തിന് പിന്നാലെയാണ് സംവിധായകനെ വിമർശിച്ച് നാദിയാവാല രംഗത്തെത്തിയത്. 

'ഇത് ഇരുപത് വര്‍ഷം മുന്‍പുളള സംഭവമാണ്. എന്തിനാണ് ഇക്കാര്യം ഇപ്പോള്‍ സംസാരിക്കുന്നതെന്നറിയില്ല. ആ സിനിമയ്ക്ക് ശേഷവും ഞാന്‍  ബോളിവുഡില്‍ ചിത്രങ്ങള്‍ ചെയ്തു. എന്റെ കരിയറിലെ 95ാം സിനിമയാണ് ചെയ്തിരിക്കുന്നത്. ഈ ആരോപിക്കുന്നത് പോലെയായിരുന്നു എന്റെ പെരുമാറ്റമെങ്കിൽ ഞാൻ ഒരിക്കലും ഇന്‍ഡസ്ട്രിയില്‍ ഉണ്ടാവുമായിരുന്നില്ല', പ്രിയദര്‍ശന്‍ പറഞ്ഞു.

'ഹേരാ ഫേരി' ചെയ്യുന്നതില്‍ നിന്ന് അക്ഷയ് കുമാർ അടക്കമുള്ള താരങ്ങളെ പിന്തിരിപ്പിച്ചെന്ന ആരോപണത്തെ ഇതേ താരങ്ങൾക്കൊപ്പം പിന്നീട് ചെയ്ത സിനിമകൾ ചൂണ്ടിക്കാട്ടിയാണ് പ്രിയദർശൻ വിശദീകരിക്കുന്നത്. "എനിക്കിതെങ്ങനെ സാധിക്കും. ഞാനും ഒരു ചെറിയ തെക്കേ ഇന്ത്യന്‍ സംവിധായകന്‍. എനിക്ക് ബോളിവുഡില്‍ സ്വാധീനമില്ല", അദ്ദേഹം പറഞ്ഞു. ഒറിജിനല്‍ സിനിമ സൂപ്പര്‍ ഹിറ്റായതുകൊണ്ടാണ് റീമേക്ക് ഒരുക്കിയതെന്നും മൂന്നം ഭാഗം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നല്ലാതെ സിനിമയെക്കുറിച്ച് ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രിയദർശൻ വ്യക്തമാക്കി.‌ വിഷാദ രംഗങ്ങള്‍ ഒരുപാടുളള സിനിമയാണ് നിര്‍മിച്ചതെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT