ചിത്രം: ഫേസ്ബുക്ക് 
Entertainment

'പത്ത് വർഷത്തിന് ശേഷവും ഞങ്ങളുടെ കപ്പൽ ശക്തമാണ്'; വിവാഹവാർഷിക ദിനത്തിൽ ദുൽഖർ സൽമാൻ

അമാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പമായിരുന്നു ദുൽഖറിന്റെ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

യുവതാരം ദുൽഖർ സൽമാന്റേയും ഭാര്യ അമാൽ സൂഫിയയുടേയും പത്താം വിവാഹവാർഷികമായിരുന്നു ഇന്നലെ. മനോഹരമായ കുറിപ്പിനൊപ്പമാണ് തങ്ങളുടെ ഒരു പതിറ്റാണ്ട് നീളുന്ന മനോഹരമായ യാത്രയെക്കുറിച്ച് താരം പറഞ്ഞത്. പത്ത് വർഷത്തിന് ശേഷവും തങ്ങളുടെ ദാമ്പത്യം കൂടുതൽ ശക്തമാണ് എന്നാണ് ദുൽഖർ കുറിക്കുന്നത്. 

ദുൽഖറിന്റെ കുറിപ്പ്

‘ഞങ്ങളുടെ ഒരു പതിറ്റാണ്ട്. ദിശയില്ലാത്ത ഞങ്ങളെ നയിക്കാന്‍ കാറ്റ് മാത്രമേയുള്ളു. പലപ്പോഴും നേരെ വരുന്ന തിരമാലകളെ മറികടന്ന് പോവുകയാണ്. പരസ്പരം മുറുകെ പിടിച്ച് മുന്നേറുന്നു. ജീവിതം സൃഷ്ടിക്കുകയാണിവിടെ. അത് ഞങ്ങളുടെ ജീവിതമായി മാറുന്നു. വിവിധ തുറമുഖങ്ങളിലൂടെ ഒരുമിച്ചുള്ള യാത്ര ഇനിയും തുടരുകയാണ്. ഒപ്പം പുതിയ ഭൂമി കണ്ടെത്തുക, ഇനിയും ഒരുപാട് കാണാനുണ്ട്. ഒരു ദശാബ്ദത്തിന് ശേഷവും ഞങ്ങളുടെ കപ്പൽ കൂടുതല്‍ ശക്തരാണ്. കപ്പലിന്റെ ചിറകുകള്‍ എപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. നമ്മുടെ മാലാഖയ്‌ക്കൊപ്പം കൂട്ടില്‍ സുരക്ഷിതരായി നില്‍ക്കുകയാണ്.’–ദുൽഖർ കുറിച്ചു.

ആശംസകളുമായി ആരാധകർ

അമാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പമായിരുന്നു ദുൽഖറിന്റെ കുറിപ്പ്. നിരവധി താരങ്ങൾ പ്രിയ ദമ്പതികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയത്. 2011 ഡിസംബർ 22 നായിരുന്നു അമാലും ദുൽഖറും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്. ഇരുവർക്കും നാല്‌ വയസ്സുള്ള ഒരു മകളുണ്ട്. മറിയം അമീറാ സല്‍മാന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT