Drishyam 3, Esther Anil ഇൻസ്റ്റ​ഗ്രാം
Entertainment

'എന്റെ മോളെ, അപ്പോഴാ നിന്റെ മോങ്ങൽ...'; 'ദൃശ്യം 3' കണ്ട് കരഞ്ഞ എസ്തറിന് പരിഹാസം, മറുപടിയുമായി നടി

മോഹൻലാലിനടുത്തിരുന്നു കരഞ്ഞു കണ്ണ് തുടയ്ക്കുന്ന എസ്തറിനെ പരിഹസിക്കുന്ന രീതിയിൽ ആയിരുന്നു ഒരാൾ കമന്റ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'ദൃശ്യം 3' കണ്ട് വികാരഭരിതനായ മോഹൻലാലിന്റെ അരികിലിരുന്ന് വിതുമ്പുന്ന എസ്തർ അനിലിന്റെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ജോർജുകുട്ടിയുടെ ഇളയമകൾ അനുവായാണ് എസ്തർ ചിത്രത്തിലെത്തിയത്. എന്നാൽ എസ്തറിന്റെ വിഡിയോയ്ക്ക് താഴെ വന്ന ഒരു മോശം കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മോഹൻലാലിനടുത്തിരുന്നു കരഞ്ഞു കണ്ണ് തുടയ്ക്കുന്ന എസ്തറിനെ പരിഹസിക്കുന്ന രീതിയിൽ ആയിരുന്നു ഒരാൾ കമന്റ് ചെയ്തത്. "എന്റെ മോളെ, അയാൾ ഇതിലും വലുത് ചെയ്തതും കണ്ടതും ആണ്; അപ്പോഴാ നിന്റെ മോങ്ങൽ..." എന്നായിരുന്നു കമന്റ് ചെയ്തയാളുടെ പരിഹാസം.

കമന്റ് ചെയ്ത വ്യക്തിക്ക് മറുപടിയുമായി എസ്തറുമെത്തി. "മോളേ, എന്താണ് നിന്റെ പ്രശ്നം ?" എന്നായിരുന്നു എസ്തറിന്റെ മാസ് ചോദ്യം. താരത്തിന്റെ ഈ ബോൾഡ് പ്രതികരണം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.

എസ്തറിന് പിന്തുണയുമായി നിരവധി ആരാധകരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം ഇത്രയും കാലം അഭിനയിച്ച കുട്ടിയാണ് അടുത്തിരിക്കുന്നത് എന്ന ബോധം പോലും ഇല്ലാതെയാണ് ചിലർ ചോദ്യം ചോദിക്കുന്നതെന്നാണ് പലരും കുറിച്ചിരിക്കുന്നത്.

Cinema News: Actress Esther Anil replay to fans negative comment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മിതമെന്ന് മന്ത്രി പറഞ്ഞത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍; മൂന്നുപേരുടെ നിലഗുരുതരം; നാളെ പുഴയിലും തിരച്ചില്‍ നടത്തും: മുഖ്യമന്ത്രി

'കെ കരുണാകരന്‍ മെമ്മോറിയല്‍'; തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് പേരിട്ട് ഉത്തരവിറക്കി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ പുതിയ അഭിഭാഷക സംഘം; രമേശ് ബാബു സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍

'ദുരന്തത്തിലേക്ക് നയിച്ചത് അശാസ്ത്രീയമായ നിര്‍മാണം; ഈ അപകടത്തിന്റെ പേരില്‍ വയനാടിന്റെ സ്വപ്നപദ്ധതി ഉപേക്ഷിക്കരുത്'