ഷേണായീസ് തിയറ്റർ/ ഫേസ്ബുക്ക് 
Entertainment

രണ്ട് ത്രീഡി സ്ക്രീൻ ഉൾപ്പടെ അഞ്ച് സ്ക്രീനുകൾ, നാലു വർഷത്തിന് ശേഷം നാളെ ഷേണായീസ് തുറക്കുന്നു

ഒന്നാം സ്‌ക്രീൻ ‘റിക്ലെയ്‌നർ’ സോഫ ഇരിപ്പിടമുള്ളതാണ്. ‘ഡോൾബി അറ്റ്‌മോസ്’ ശബ്ദവിന്യാസമാണ് ഇവിടെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; നാലു വർഷത്തെ കാത്തിരിപ്പിനു ശേഷം സിനിമാ പ്രേമികളുടെ ഷേണായീസ് തിയറ്റർ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അത്യാധുനിക സൗകര്യങ്ങളോടെയാണ് തിയറ്റർ സിനിമ പ്രേമികളിലേക്ക് എത്തുക. രണ്ട് ത്രിഡി സ്ക്രീൻ ഉൾപ്പടെ അഞ്ച് സ്ക്രീനുകളാണ് ചിത്രത്തിനുള്ളത്. ഉച്ചയ്ക്ക് 12.05-നാണ് ആദ്യ ഷോ. 

ആദ്യ ദിനത്തിൽ സാജൻ ബേക്കറി, ഓപ്പറേഷൻ ജാവ, യുവം എന്നീ സിനിമകളാണ് ഷേണായിസിൽ പ്രദർശിപ്പിക്കുന്നത്. മമ്മൂട്ടി ചിത്രം പ്രീസ്റ്റായിരിക്കും ഉദ്ഘാടന ചിത്രം എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സിനിമയുടെ റിലീസ് മാറ്റിയതോടെ ഇതിൽ മാറ്റം വരികയായിരുന്നു. 

ഒന്നാം സ്‌ക്രീൻ ‘റിക്ലെയ്‌നർ’ സോഫ ഇരിപ്പിടമുള്ളതാണ്. ‘ഡോൾബി അറ്റ്‌മോസ്’ ശബ്ദവിന്യാസമാണ് ഇവിടെ. അഞ്ചു സ്‌ക്രീനും ‘4K’ പ്രൊജക്ഷനുള്ളതാണ്‌. ഒന്നാമത്തേതൊഴികെ ബാക്കി നാലിലും ‘7.1 ഡോൾബി സൗണ്ട് സിസ്റ്റ’വുമാണ്. ഒന്നും മൂന്നും സ്‌ക്രീനുകളിൽ ത്രീഡി സിനിമകളും പ്രദർശിപ്പിക്കാം.‌ 68 സീറ്റുകൾ മാത്രമുള്ള ഒന്നാം സ്‌ക്രീൻ പ്രീമിയം തിയേറ്ററിൽ ടിക്കറ്റിനു 440 രൂപയാണ്. ഏറ്റവും വലിയ തിയേറ്റർ 268 സീറ്റുകളുള്ള സ്‌ക്രീൻ മൂന്നാണ്. സ്‌ക്രീൻ നാലിൽ 71 സീറ്റുകളാണുള്ളത്. ഒരേസമയം 75-80 കാറുകൾക്കും 250-300 ഇരുചക്രവാഹനങ്ങൾക്കും പാർക്ക്‌ ചെയ്യാനുള്ള സൗകര്യവും റേസ്റ്റാറന്റ്-കഫേ സംവിധാനവുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

SCROLL FOR NEXT