രാഹുൽ എൻ കുട്ടി/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'കഴിഞ്ഞ രാത്രിയിൽ അസ്വസ്ഥനായിരുന്നു', ഫോൺ എടുക്കാതായപ്പോൾ സുഹൃത്തുക്കൾ വീട്ടിലെത്തി; രാഹുലിനെ കണ്ടത് തൂങ്ങി മരിച്ച നിലയിൽ

കഴിഞ്ഞ രാത്രി രാഹുൽ വളരെ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കളിൽ ചിലർ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത ഫുഡ് വ്ളോ​ഗർ രാഹുൽ എൻ കുട്ടിയുടെ അപ്രതീക്ഷിത വിയോ​ഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി കൊച്ചി മാടവനയിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് 33കാരനായ രാഹുലിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

രാത്രിയിൽ രാഹുലിനെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചെങ്കിലും ഫോൺ‌ എടുത്തില്ല. തുടർന്ന് 12 മണിയോടെ മാടവനയിലെത്തി രാഹുലിന്റെ അച്ഛനെ വിളിക്കുകയും രാഹുൽ ഫോൺ എടുക്കുന്നില്ലെന്ന് പറയുകയുമായിരുന്നു. അച്ഛൻ മുറിയിൽ ചെന്നുനോക്കിയപ്പോളാണ് ബെഡ് ഷീറ്റിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

കഴിഞ്ഞ രാത്രി രാഹുൽ വളരെ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കളിൽ ചിലർ പറഞ്ഞു. അടുത്തിടെ രാഹുൽ പനമ്പള്ളി നഗറിൽ പാർടനർഷിപ്പിൽ കോഫി ഷോപ്പ് തുടങ്ങിയിരുന്നു. രാഹുലിന്റെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോൺ പരിശോധനയ്ക്കായി കൊണ്ടുപോയി.  

മാടവന ഉദയത്തും വാതിൽ കിഴിക്കേകിഴവന നാരാണൻ കുട്ടിയുടേയും ഷൈലജമേനോന്റെയും മകനാണ്. ശ്രീപ്രിയ ആണ് ഭാര്യ. ഇഷിത് മകനാണ്. കൊച്ചിയിലെ ഹോട്ടലുകളേയും മറ്റും പരിചയപ്പെടുന്ന ഈറ്റ് കൊച്ചി ഈറ്റിലെ പ്രധാനിയായിരുന്നു രാഹുൽ. കഴിഞ്ഞ ദിവസവും രാഹുലിന്റേതായി ഒരു വിഡിയോ എത്തിയിരുന്നു. സഹപ്രവർത്തകരേയും ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ് രാഹുലിന്റെ വിയോ​ഗം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT