Isha Talwar ഇൻസ്റ്റ​ഗ്രാം
Entertainment

'ആളുകൾ കൂടിയിരിക്കുന്ന റെസ്റ്റോറൻ്റിൻ്റെ നടുവിലിരുന്ന് കരയാൻ പറഞ്ഞു, അത് കേട്ട് ഞെട്ടിപ്പോയി'; കാസ്റ്റിങ് ഡയറക്ടർക്കെതിരെ ഇഷ

ഒരു വേഷത്തിനു വേണ്ടി റെസ്റ്റോറൻ്റിൽ വെച്ച് കരയാൻ താൻ തയ്യാറായില്ല.

സമകാലിക മലയാളം ഡെസ്ക്

തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ ആയിഷയായെത്തി മലയാളികളുടെ മനം കവർന്ന നായികയാണ് ഇഷ തൽവാർ. മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും ഇഷ ഹിന്ദി വെബ് സീരിസുകളിലും സിനിമകളിലും സജീവമാണ്. ഇപ്പോഴിതാ, യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിങ് ഡയറക്ടർ ഷാനൂ ശർമ്മയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇഷ.

ഒരു ഓഡിഷനിടെ ഷാനൂ വിചിത്രമായ ആവശ്യം ഉന്നയിച്ചു. എന്തിനാണ് അങ്ങനെ പെരുമാറിയതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും ഇഷ കൂട്ടിച്ചേർത്തു. "ഇൻസ്റ്റ​ഗ്രാമിൽ ഒരു പോസ്റ്റിന് താഴെ കമൻ്റായാണ് നടി ഈ സംഭവം വെളിപ്പെടുത്തിയത്. ആളുകൾ തിങ്ങിനിറഞ്ഞ ഒരു റെസ്റ്റോറൻ്റിൻ്റെ നടുവിലിരുന്ന് കരയുന്ന ഒരു രംഗം അഭിനയിക്കാൻ ഷാനൂ ആവശ്യപ്പെട്ടു.

ഈ ആവശ്യം കേട്ട് താൻ ഞെട്ടിപ്പോയി. ഒരു വേഷത്തിനു വേണ്ടി റെസ്റ്റോറൻ്റിൽ വെച്ച് കരയാൻ താൻ തയ്യാറായില്ല. ഒരു അഭിനേത്രി എന്ന നിലയിൽ എനിക്ക് യാതൊരുവിധ മടിയും ഉണ്ടാകരുതെന്നായിരുന്നു അന്ന് ഷാനൂ പറഞ്ഞത്. മുന്നിൽ അവരും അവരുടെ സുഹൃത്തുക്കളും ഇരിക്കുമ്പോഴും കരയാൻ സാധിക്കണം.

ഈ സംഭവം തന്റെ ആത്മവിശ്വാസം തകർത്തു. എന്തിനാണ് ഒരു യുവതിയോട് ഈ കാസ്റ്റിങ് ഡയറക്ടർ ഇങ്ങനെ പെരുമാറിയത് എന്ന് മനസിലാകുന്നില്ല. അഭിനേതാവിന് ഓഡിഷൻ ചെയ്യാൻ നല്ലൊരു കാസ്റ്റിങ് സ്പേസ് നൽകുന്നതാണ് ന്യായം. അതല്ല, ഒരു യഥാർഥ ലൊക്കേഷനിൽ വെച്ചാണ് അത് ചെയ്യേണ്ടതെങ്കിൽ ആ സ്ഥലം വാടകയ്‌ക്കെടുക്കണം".- ഇഷ കൂട്ടിച്ചേർത്തു. തട്ടത്തിൻ മറയത്തിനു ശേഷം ബാല്യകാല സഖി, ഐ ലൗ മീ, രണം, തീർപ്പ് എന്നീ മലയാള ചിത്രങ്ങളിൽ ഇഷ വേഷമിട്ടിട്ടുണ്ട്.

Cinema News: Isha Talwar against casting director Shanoo Sharma.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT