ജയറാമും പാർവതിയും കാളിദാസ് ജയറാമും താരിണിയും  ഇൻസ്റ്റ​ഗ്രാം
Entertainment

'ഞാന്‍ ഇപ്പോള്‍ ഡബിള്‍ അമ്മായിഅമ്മ, ഇരട്ടി സന്തോഷം': മനം നിറഞ്ഞ് ജയറാമും പാര്‍വതിയും

തങ്ങളുടെ വിവാഹം കഴിഞ്ഞ് 32 വര്‍ഷത്തിനു ശേഷം മകനും ഗുരുവായൂര്‍ അമ്പല നടയില്‍ വെച്ച് വിവാഹം കഴിച്ചതിന്റെ സന്തോഷത്തിലാണ് ജയറാമും പാര്‍വതിയും

സമകാലിക മലയാളം ഡെസ്ക്

ജയറാം- പാര്‍വതി ദമ്പതികളുടെ കുടുംബത്തിലേക്ക് പുതിയ അതിഥ കൂടി എത്തിയിരിക്കുകയാണ്. കാളിദാസ് ജയറാം ഗുരുവായൂര്‍ നടയില്‍ വച്ചാണ് താരിണിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. തങ്ങളുടെ വിവാഹം കഴിഞ്ഞ് 32 വര്‍ഷത്തിനു ശേഷം മകനും ഗുരുവായൂര്‍ അമ്പല നടയില്‍ വെച്ച് വിവാഹം കഴിച്ചതിന്റെ സന്തോഷത്തിലാണ് ജയറാമും പാര്‍വതിയും.

1992 സെപ്റ്റംബര്‍ ഏഴാം തിയ്യതി അശ്വതിയുടെ കഴുത്തില്‍ ഗുരുവായൂരപ്പന്റെ മുമ്പില്‍വെച്ച് താലി ചാര്‍ത്താന്‍ ഭാഗ്യമുണ്ടായി. ഗുരുവായൂരപ്പന്റെ മുമ്പില്‍വെച്ച് കണ്ണന് താരൂന്റെ കഴുത്തില്‍ താലിചാര്‍ത്താനായതില്‍ സന്തോഷം. ഈ നിമിഷത്തിലെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. ഞങ്ങളുടെ കുടുംബം ഇപ്പോള്‍ വലുതായി. ഒരു മോളെയും മോനെയും കൂടി കിട്ടിആളുകളുടെ പങ്കാളിത്തം പ്രത്യേകിച്ച് എല്ലാവരുടേയും പിന്തുണ പറഞ്ഞറിയിക്കാനാകാത്തതാണ്. ഞങ്ങളുടെ വിവാഹത്തിന് കേരളത്തിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ കൂടിയതുപോലെ മകന്റേയും മകളുടേയും കല്ല്യാണത്തിനും എത്തിയതില്‍ ഒരുപാട് സന്തോഷം. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. അവരുടെ പ്രാര്‍ഥന ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതു തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.- ജയറാം പറഞ്ഞു.

രണ്ടു മക്കളുടെയും വിവാഹം ഒന്നിനു പിറകെ ഒന്നായി നടന്നതിന്റെ ഇരട്ടി സന്തോഷത്തിലാണ് പാര്‍വതി. 'പെട്ടന്ന് രണ്ടു കുട്ടികളുടെയും കല്യാണമായി. ഇരട്ടി സന്തോഷമാണ്. ഡബിള്‍ അമ്മായി അമ്മ ആയി,' പാര്‍വതി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT