ജെന്നിഫർ ലോപസ് 'മാരീ മീ'യിൽ 
Entertainment

43 കിലോ ഭാരമുള്ള വിവാഹവസ്ത്രത്തിൽ ജെന്നിഫർ ലോപസ്, കൊണ്ടുവരാൻ അഞ്ചു പേർ; വേഷത്തിന് പിന്നിലെ കാരണം

43 കിലോ ഭാരമുള്ള വിവാഹവേഷമാണ് താരം ചിത്രത്തിനായി ധരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ചലസ്; നടിയും ​ഗായികയുമായ ജെന്നിഫർ ലോപസിന്റെ പുതിയ ചിത്രമാണ് മാരീ മി. ചിത്രത്തിൽ പോപ്പ് ​ഗായകയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതിനിടെ ചിത്രത്തിലെ താരത്തിന്റെ ഒരു വേഷം ആരാധകരെ അമ്പരപ്പിക്കുകയാണ്. 43 കിലോ ഭാരമുള്ള വിവാഹവേഷമാണ് താരം ചിത്രത്തിനായി ധരിക്കുന്നത്. വസ്ത്രം ധരിക്കാൻ മാത്രമല്ല അത് ധരിച്ചു നടക്കാൻ പോലും നിരവധി പേരുടെ സഹായമാണ് താരത്തിന് വേണ്ടിവന്നത്. 

43 കിലോയുടെ വസ്ത്രത്തിന് പിന്നിലെ കാരണം

കരോളിൻ ഡനൻകനാണ് വേശം ഡിസൈൻ ചെയ്തത്. 95 പൗണ്ട് ഭാരം വരുന്ന വസ്ത്രം കൊണ്ടുപോകാൻ അഞ്ച് പേർ വേണ്ടിവന്നു. അതുപോലെ  ഒരു കൂട്ടം പേരുടെ ശ്രമഫലമായാണ് ജെന്നിഫറിനെ ഈ വസ്ത്രം ധരിപ്പിക്കുകയും അത് ഊരിമാറ്റുകയും ചെയ്തത് എന്നാണ് കരോളിന്റെ വാക്കുകൾ. 

സിനിമയുടെ കഥയുമായി ബന്ധപ്പെടുത്തിയാണ് ഇത്ര ഭാരമുള്ള വിവാഹവസ്ത്രം തയാറാക്കിയത്. ചിത്രത്തിൽ കാറ്റ് എന്ന കഥാപാത്രത്തെയാണ് ജന്നിഫർ അവതരിപ്പിച്ചത്. തന്നോട് വിശ്വാസവഞ്ചന കാണിക്കുകയാണെന്ന് അറിഞ്ഞ് ​ഗായകനായ ​ബാസ്റ്റിനുമായി വിവാഹത്തിന് ഒരുങ്ങുന്ന കാറ്റിന്റെ അവസ്ഥയാണ് ഈ വേഷത്തിലൂടെ കാണിക്കുന്നത്. വിവാഹത്തിന്റെ ഭാരത്തിനൊപ്പം ഒറ്റപ്പെടലും ഭീമാകാരമായ ഈ വേഷത്തിന്റെ സഹായത്തിൽ വളരെ മനോഹരമായി ചിത്രത്തിൽ കാണിക്കുന്നുണ്ട് എന്നാണ് കരോളിൻ പറയുന്നത്. 

കാറ്റ് കൊയ്‌റോ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡി വിഭാഗത്തില്‍പ്പെടുന്നതാണ്. ബോബി ക്രോസ്ബിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഒവന്‍ വില്‍സണ്‍, മലുമ, ജോണ്‍ ബ്രഡ്‌ലി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണ്ണയം കേരളത്തെ ശിക്ഷിക്കുന്നത്, ജനസംഖ്യാപരമായ അട്ടിമറി, മോദിയുടെ വാക്കുകളില്‍ കൗശലം; പിണറായി വിജയന്‍

കുവൈത്തിൽ തന്ത്രപ്രധാന സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം, ലക്ഷ്യമിട്ടത് എണ്ണ-വൈദ്യുതി നിലയങ്ങളും തന്ത്രപ്രധാന സ്ഥാപനങ്ങളും

വീണ്ടും ക്ലാസന്‍- നിതീഷ് 'ക്ലാസ്'! 4ന് 26ല്‍ നിന്നു ടീമിനെ രക്ഷിച്ച '116'; ലഖ്‌നൗവിന് ജയിക്കാന്‍ 157 റണ്‍സ്

'പ്രിയപ്പെട്ട മനുഷ്യാ, നിങ്ങളില്‍ പലവട്ടം എന്നെ കണ്ടു; കരച്ചില്‍ അടക്കി പിടിച്ച് കണ്ണ് നനച്ച ദിനങ്ങള്‍'; മറുപടി നല്‍കി ദേവരാജ്

'അവിടെയെത്തിയത് ചായ കുടിക്കാന്‍, ടി എന്‍ പ്രതാപനും സംഘവും പിന്തുടരുന്നു'; കിറ്റ് വിവാദത്തില്‍ പ്രതികരിച്ച് ദേവന്‍

SCROLL FOR NEXT