John Abraham  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്റെ മല്ലു റൂട്ട്‌സില്‍ മാര്‍ക്‌സിസമുണ്ട്'; ലോക രാഷ്ട്രീയത്തോടുള്ള താല്‍പര്യത്തെപ്പറ്റി ജോണ്‍ എബ്രഹാം

റഷ്യയെക്കുറിച്ച് ഇത്രയും അറിവ് ഉണ്ടായത് എങ്ങനെ?

സമകാലിക മലയാളം ഡെസ്ക്

ജിയോ പൊളിറ്റിക്‌സിനെക്കുറിച്ച് തനിക്കുള്ള താല്‍പര്യത്തിന് കാരണം കേരളത്തിലെ വേരുകളെന്ന് നടന്‍ ജോണ്‍ എബ്രഹാം. ബോളിവുഡിലെ മുന്‍നിര നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാമന്റെ പിതാവ് മലയാളിയാണ്. അച്ഛന്‍ ചെറുപ്പം മുതലേ തന്നെ സ്ഥിരമായി പത്രം വായിപ്പിക്കുമായിരുന്നുവെന്നും അത് തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നുമാണ് ജോണ്‍ എബ്രഹാം പറയുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു ജോണ്‍ എബ്രഹാം. റഷ്യയെക്കുറിച്ച് തനിക്കുള്ള അറിവിനും താല്‍പര്യത്തിനും കാരണം തന്റെ മല്ലു വേരുകളിലെ മാര്‍ക്‌സിസം ആണെന്നാണ് ജോണ്‍ എബ്രഹാം പറയുന്നത്.

''ഞാന്‍ ചെറുതായിരുന്നപ്പോള്‍ അച്ഛന്‍ ദിവസവും ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയല്‍ വായിപ്പിക്കുമായിരുന്നു. അത് എന്റെ ശീലമായി മാറി. അങ്ങനെ ഞാന്‍ സ്ഥിരമായി വായിക്കാന്‍ തുടങ്ങി. അന്ന് മുതലേ പത്രത്തിന്റെ ആദ്യ പേജ് മുതല്‍ അവസാന പേജ് വരെ വായിക്കും. എന്റെ അച്ഛന്‍ എന്നില്‍ ഉണ്ടാക്കിയെടുത്തൊരു സംസ്‌കാരം ആയിരുന്നു അത്'' ജോണ്‍ എബ്രഹാം പറയുന്നു.

''കുട്ടിക്കാലം മുതലേ രാത്രി ഹിന്ദി വാര്‍ത്തകള്‍ കാണുമായിരുന്നു. എട്ടരയുടെ വാര്‍ത്ത പതിവായി കാണും. അന്ന് ഇന്റര്‍നെറ്റൊന്നും ഇല്ല. ഇന്റര്‍നെറ്റ് വന്നതോടെ ജിയോ പൊളിറ്റിക്‌സിലുള്ള എന്റെ താല്‍പര്യം കൂടി. ഈയ്യടുത്ത് ഒരു റഷ്യ ടുഡെയിലെ ഒക്‌സാന ബോയ്‌കോഫുമായി ഇന്റര്‍വ്യു ഉണ്ടായിരുന്നു. അതില്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു.'' താരം പറയുന്നു.

''അതിന് ശേഷം ബ്യൂറോയില്‍ നിന്നും എന്നെ വിളിച്ചിരുന്നു. നിങ്ങള്‍ക്ക് റഷ്യയെക്കുറിച്ച് ഇത്രയും അറിവ് ഉണ്ടായത് എങ്ങനെയെന്ന് ചോദിച്ചു. എനിക്ക് തോന്നുന്നത് എന്റെ മല്ലു വേരുകളാണ് ആ മാര്‍ക്‌സിസ്റ്റ് ധാരണകളുടെ കാരണമെന്നാണ്. ജിയോ പൊളിറ്റിക്‌സിനോട് എനിക്ക് എന്നും താല്‍പര്യമുണ്ടായിരുന്നു. സിനിമയിലേക്ക് വരികയാണെങ്കില്‍ ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് എന്ന സിനിമ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഇത്തരം സിനിമകളാണ് നിര്‍മിക്കപ്പെടേണ്ടതെന്ന് തോന്നിയിട്ടുണ്ട്. '' എന്നും ജോണ്‍ പറയുന്നു.

മലയാളത്തിലാണ് ഇന്ന് ഏറ്റവും മികച്ച സിനിമകളുണ്ടാകുന്നതെന്നും ജോണ്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ആണ് തന്റെ പ്രിയപ്പെട്ട നടന്‍ എന്ന് പറഞ്ഞ ജോണ്‍ കാതലിലെ ഗേ കഥാപാത്രം ചെയ്ത മമ്മൂട്ടിയുടെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തു. മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് താനെന്നും ജോണ്‍ പറഞ്ഞു. നേരത്തെ അനശ്വര രാജന്‍ നായികയായ മൈക്ക് നിര്‍മിച്ചത് ജോണ്‍ എബ്രഹാം ആയിരുന്നു.

John Abraham talks about his Mallu roots and Marxism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

SCROLL FOR NEXT