ഫോട്ടോ: ട്വിറ്റർ 
Entertainment

കമൽഹാസന്റെ 'വിക്രം' ഒടിടി അവകാശം ഹോട്ട്സ്റ്റാറിന്, വിറ്റുപോയത് വൻ തുകയ്ക്ക്

ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിനാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ് സ്വന്തമാക്കിയത്. സ്റ്റാർ ഗ്രൂപ്പിനാണ് സാറ്റ്‌ലൈറ്റ് സംപ്രേക്ഷണാവകാശം

സമകാലിക മലയാളം ഡെസ്ക്

കമൽഹാസനെ പ്രധാന കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം സിനിമയ്ക്കായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ സാറ്റലൈറ്റ്- ഒടിടി അവകാശങ്ങൾ വിറ്റു പോയിരിക്കുകയാണ്. 125 കോടി രൂപയ്ക്കാണ് വിൽപ്പന നടന്നത്.  

ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിനാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ് സ്വന്തമാക്കിയത്. സ്റ്റാർ ഗ്രൂപ്പിനാണ് സാറ്റ്‌ലൈറ്റ് സംപ്രേക്ഷണാവകാശം. മലയാളത്തിൽ ഏഷ്യാനെറ്റിലാവും ചിത്രം സംപ്രേക്ഷണം ചെയ്യുക. നിർമാതാക്കളാണ് വിവരം പുറത്തുവിട്ടത്. കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര അണിനിരക്കുന്നു. ജൂണ്‍ 3നാണ് ചിത്രം തിയറ്ററുകളിലെത്തുക. 

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ  നിർമാണം.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ്. ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. സൂപ്പർഹിറ്റായ കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പോസ്റ്ററും ടീസറുമെല്ലാം ഇതിനോടകം ആരാധകരുടെ ഹൃദയം കവർന്നിരുന്നു. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍. എഡിറ്റിങ് ഫിലോമിന്‍ രാജ്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT