ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

നെഹ്റുവിനെ കരയിച്ച ലതാ മങ്കേഷ്കർ, കവി പ്രദീപിന്റെ ജനനദിവസം തന്നെ മരണവും

1963 ജനുവരി 27 ന് രാംലീല മൈതാനിയിൽ വച്ച് ലതാ മങ്കേഷ്കർ "യേ മേരേ വദന്‍ കേ ലോഗോന്‍" എന്ന ഗാനം ആലപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; സം​ഗീതത്തിലും സിനിമയിലും മാത്രമല്ല കായിക രം​ഗത്തും രാഷ്ത്രീയത്തിലുമെല്ലാം ലതാ മങ്കേഷ്കറിന് സൗഹൃദങ്ങൾ ഏറെയാണ്. ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവുമായും ലതാ മങ്കേഷ്കർക്ക് ബന്ധമുണ്ടായിരുന്നു. ഒരിക്കൽ തന്റെ മാന്ത്രിക ശബ്ദം കൊണ്ട് ​ഗായിക നെഹ്റുവിനെ കരയിച്ചിട്ടുണ്ട്. 

ചരിത്രമായി മാറിയ ​ഗാനം

1963 ജനുവരി 27 ന് രാംലീല മൈതാനിയിൽ വച്ച് ലതാ മങ്കേഷ്കർ "യേ മേരേ വദന്‍ കേ ലോഗോന്‍" എന്ന ഗാനം ആലപിച്ചു. ഇന്ത്യ ചൈന യുദ്ധത്തിന്‍റെ തൊട്ടുപിന്നാലെ ദേശീയ പ്രതിരോധ ഫണ്ട് സ്വരൂപിക്കാനായി സംഘടിപ്പിച്ച ചടങ്ങായിരുന്നു അത്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ള പ്രമുഖരുടെ നീണ്ട നിര തന്നെ അവിടെയുണ്ടായിരുന്നു. പാട്ടു പാടിക്കഴിഞ്ഞ് ലതാ മങ്കേഷ്കറെ നെഹ്റു അടുത്തേക്ക് വിളിപ്പിച്ചു. നീയെന്ന കരയിച്ചല്ലോ എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ആ കണ്ണുകളില്‍ കണ്ട നനവായിരുന്നു തനിക്കുള്ള അംഗീകാരമെന്ന് ലതാ മങ്കേഷ്ക്കര്‍ പീന്നീട് പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. 

എഴുത്തുകാരന്റെ ജനനദിനത്തിൽ ​ഗായികയുടെ മരണം

ചരിത്രമായി മാറിയ ഈ ​ഗാനത്തിന് വരികൾ ഒരുക്കിയത് കവി പ്രതീപാണ്. സി രാമചന്ദ്രനാണ് ​ഗാനത്തിന് ഈണമിട്ടത്. തനിക്ക് മികച്ച ​ഗാനം സമ്മാനിച്ച കവി പ്രതീപിന്റെ ജനന ദിനത്തിലാണ് ലതാ മങ്കേഷ്കർ വിടപറയുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരി ആറിനായിരുന്നു കവി പ്രതീപിന്റെ ജനനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 27 lottery result

SCROLL FOR NEXT