'മന്നാ മാമന്നാ' ​ഗാനത്തിൽ നിന്നും/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'മന്നാ മാമന്നാ', ഉദയനിധിയും വടിവേലുവും നേർക്കുനേർ; മാമന്നനിലെ അടുത്ത ​ഗാനം പുറത്തിറങ്ങി

മാമന്നൻ ചിത്രത്തിന്റെ അടുത്ത ​ഗാനം പുറത്തിറങ്ങി

സമകാലിക മലയാളം ഡെസ്ക്

സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നൻ. ഉദയനിധി സ്റ്റാലിനും വടിവേലുവും ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ അടുത്ത ​ഗാനവും പുറത്തിറങ്ങി. 'മന്നാ മാമന്നാ' എന്നാരംഭിക്കുന്ന ​ഗാനത്തിന്റെ വരികളും ആലാപനവും അറിവാണ് നിർവഹിച്ചിരിക്കുന്നത്. എആർ റഹ്മാൻ ആണ് സം​ഗീതം. ​റാപ്പ് ശൈലിൽ ഒരുക്കിയിരിക്കുന്ന ​ഗാനത്തിന്റെ ലിറിക്ക് വിഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. 

ഉദയനിധിസ്റ്റാലിന്റെയും വടിവേലുവിന്റെ ചിത്രീകരണത്തിനിടെ എടുത്ത ചില ദൃശ്യങ്ങളും ​ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  കീർത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. പതിവ് ഹാസ്യ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായ കഥാപാത്രത്തെയാണ് വടിവേലു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാളത്തിൽ നിന്നും ഫഹദ് ഫാസിവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മാരി സെൽവരാജ് ആണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ച സംവിധായകനാണ് മാരി സെൽവരാജ്. ശക്തമായ രാഷ്ട്രീയവും മികച്ച സിനിമാനുഭവം നൽകുന്ന ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള മാരി സെൽവരാജിന്റെ മാമന്നന് മേലുള്ള പ്രേക്ഷക പ്രതീക്ഷകളും വലുതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT