മമ്മൂട്ടി, പുഴു പോസ്റ്റർ, പാർവതി/ ഫേയ്സ്ബുക്ക് 
Entertainment

മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്നു; സൂപ്പർതാരം ആദ്യമായി വനിത സംവിധായികയ്ക്കൊപ്പം  

നവാ​ഗതയായ റതീനയാണ് ചിത്രം ഒരുക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

നിതാ ദിനത്തിൽ സ്പെഷ്യൽ പ്രഖ്യാപനവുമായി നടൻ മമ്മൂട്ടി. നടി പാർവതി തിരുവോത്തിനൊപ്പം ആദ്യമായി അഭിനയിക്കാനൊരുങ്ങുകയാണ് താരം. കൂടാതെ ചിത്രത്തിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. വനിത സംവിധായികയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാ​ഗതയായ റതീനയാണ് ചിത്രം ഒരുക്കുന്നത്. പുഴു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് മമ്മൂട്ടി തന്നെയാണ് പ്രഖ്യാപനം നടത്തിയത്. 

വനിതാ ദിനാശംസങ്ങൾ, ഞങ്ങളുടെ പുതിയ പ്രൊജക്റ്റ് എന്ന അടിക്കുറിപ്പിലാണ് പുഴു ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. എസ് ജോർജ് നിർമിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാനാണ്. ഉണ്ടയുടെ തിരക്കഥാകൃത്ത് ഹർഷദാണ് ചിത്രത്തിന്റെ കഥ. ഹർഷദ്, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നത്. ജേക്ക്‌സ് ബിജോയാണ് സംഗീതം. ദുൽഖറിന്റെ വേഫെറർ ഫിലിംസും സിൻ സിൽ സെല്ലുലോയിഡും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവർ എക്‌സിക്യൂട്ടീസ് പ്രൊഡ്യൂസർമാരാണ്.

ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ചിത്രത്തിന്റെ പ്രഖ്യാപനം. മുൻപ് മമ്മൂട്ടിയുടെ കസബയിലെ കഥാപാത്രത്തെക്കുറിച്ചുള്ള പാർവതിയുടെ വിമർശനം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. മമ്മൂട്ടി ആരാധകരിൽ നിന്ന് രൂക്ഷമായ സൈബർ ആക്രമണവും താരം നേരിട്ടിരുന്നു. എന്തായാലും ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് പ്രഖ്യാപനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT