Mammootty ഫയല്‍
Entertainment

'ടോക് ടു മമ്മൂക്ക'; ലഹരിയ്‌ക്കെതിരെ പോരാടാന്‍ മമ്മൂട്ടിയും കൂട്ടുണ്ട്; ഒരു ഫോണ്‍ കോളിനപ്പുറം മെഗാസ്റ്റാര്‍

സമകാലിക മലയാളം ഡെസ്ക്

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടി. 'ടോക് ടു മമ്മൂക്ക' എന്ന പദ്ധതിയിലൂടെയാണ് മമ്മൂട്ടി ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാകുന്നത്. ലഹരി ഉപയോഗത്തേയും കച്ചവടത്തേയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ അറിയിക്കുന്ന സംവിധാനമാണ് ടോക് ടു മമ്മൂക്ക. മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലും എക്‌സൈസ് വകുപ്പും കുടുംബശ്രീ മിഷനും ചേര്‍ന്നാണ് ടോക് ടു മമ്മൂക്ക നടപ്പിലാക്കുക.

ലഹരി ഉപയോഗത്തെക്കുറിച്ചോ വില്‍പ്പനയെക്കുറിച്ചോ അറിയുന്നവര്‍ 6238877369 എന്ന നമ്പറിലേക്ക് വിളിക്കാം. മമ്മൂട്ടിയുടെ ശബ്ദമായിരിക്കും ഫോണിന്റെ മറുവശത്ത് സ്വാഗതം ചെയ്യുക. തുടര്‍ന്ന് തങ്ങളുടെ പക്കലുളള വിവരം കൈമാറാം. ഈ വിവരം കെയര്‍ ആന്റ് ഷെയര്‍ കൃത്യമായി രേഖപ്പെടുത്തുകയും എക്‌സൈസ് വകുപ്പിന് കൈമാറുകയും ചെയ്യും. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തത്.

അതേസമയം അറിയിപ്പ് നല്‍കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കും. ലഹരി ഉപയോഗവും വിപണവും തടയുന്നതിനൊപ്പം ലഹരിയുടെ പിടിയില്‍ നിന്നും പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൗണ്‍സലിങ് സഹായം നല്‍കാനുള്ള സൗകര്യവും ഒരുങ്ങുന്നുണ്ട്. തുടക്കത്തില്‍ ആലുവ രാജഗിരി ആശുപ്രതിയുടെ സോഷ്യല്‍ വെല്‍ഫെയര്‍ വിഭാഗത്തിന്റെ സേവനം മുഴുവന്‍ സമയം പദ്ധതിക്കു ലഭിക്കും.

Mammootty lends his voice to Talk To Mammukka an initiative to control drug abuse.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT