Entertainment

ആരാധകരും ആരവവും ഇല്ലാതെ 'മന്നത്ത്', ഷാരുഖ് ഖാന്റെ 55ാം പിറന്നാള്‍ ആഘോഷം വിദേശത്ത്

നിലവിലെ അവസ്ഥയില്‍ പിറന്നാളിന് തന്റെ വീടിന് മുന്നില്‍ കൂട്ടം കൂടരുതെന്ന് നേരത്തെ തന്നെ താരം ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് കിങ് ഖാന്‍ ഷാരുഖ് ഖാന്റെ 55ാം പിറന്നാളാണ് ഇന്ന്. സാധാരണ മന്നത്തെ തന്റെ വീട്ടില്‍ ആരാധകരോടൊപ്പം സമയം ചെലവഴിച്ചാണ് താരം പിറന്നാള്‍ ആഘോഷിക്കാറുള്ളത്. എന്നാല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഇത്തവണത്തെ ആഘോഷം വളരെ വ്യത്യസ്തമാണ്. നിലവില്‍ യുഎഇയിലാണ് താരം. താരം ഇല്ലാത്തതിനാല്‍ മന്നത്തും നിശബ്ദമാണ്. 

നിലവിലെ അവസ്ഥയില്‍ പിറന്നാളിന് തന്റെ വീടിന് മുന്നില്‍ കൂട്ടം കൂടരുതെന്ന് നേരത്തെ തന്നെ താരം ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. സ്‌പെഷ്യല്‍ ഡേയില്‍ കുറച്ച് പൊലീസുകാര്‍ മാത്രമാണ് വീടിനു മുന്നിലുള്ളത്. ആളുകള്‍ കൂട്ടം കൂടുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഇത്. അതിനിടെ ചില ആരാധകര്‍ രാത്രിയില്‍ മന്നത്തിന് മുന്നില്‍ എത്തി സെല്‍ഫി പകര്‍ത്തിയിരുന്നു. 

ഈ വര്‍ഷം നിങ്ങളുടെ സ്‌നേഹം ദൂരെ നിന്ന് പ്രകടിപ്പിക്കൂ എന്നാണ് ബര്‍ത്ത്‌ഡേയ്ക്ക് മുന്‍പായി താരം കുറിച്ചത്. തന്റെ വീടിന് മുന്‍പില്‍ മാത്രമല്ല എവിടെയും കൂട്ടം കൂടരുത് എന്നു താരം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഓണ്‍ലൈനിലൂടെ സൂപ്പര്‍താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനുള്ള തീരുമാനത്തിലാണ് ആരാധകര്‍. യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ മാമാങ്കത്തിനൊപ്പമാണ് ഷാരുഖ് ഖാന്‍ ഇപ്പോള്‍. മകന്‍ ആര്യനും മകള്‍ സുഹാനയ്ക്കുമൊപ്പം താരം ഐപിഎല്‍ വേദിയില്‍ എത്താറുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയാണ് ഷാരുഖ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT