മണിച്ചിത്രത്താഴിൽ ശോഭന/ ഫേയ്സ്ബുക്ക് 
Entertainment

'നാഗവല്ലിയെക്കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല'; ശോഭന

മലയാള സിനിമയുടെ അത്ഭുതമായി മാറിയ ചിത്രത്തിന്റെ 27ാം വാർഷികമാണ് ഇന്ന്

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ എക്കാലത്തേയും മികച്ച ക്ലാസിക്കുകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. എത്ര കണ്ടാലും പുതുമ നഷ്ടപ്പെടാത്ത ചിത്രത്തിന് മലയാളികളുടെ മനസിൽ ഇന്നും സ്ഥാനമുണ്ട്. മലയാള സിനിമയുടെ അത്ഭുതമായി മാറിയ ചിത്രത്തിന്റെ 27ാം വാർഷികമാണ് ഇന്ന്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ചിത്രത്തിലെ നായികയായി എത്തിയ ശോഭനയുടെ വാക്കുകളാണ്. 

നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്നാണ് താരം കുറിക്കുന്നത്. തന്റെ ജീവിത യാത്രയിലെ വലിയ മുതൽക്കൂട്ടാണ് ചിത്രമെന്നും താരം വ്യക്തമാക്കുന്നു. ഫാസിൽ സംവിധാനം ചെയ്ത ചിത്രം 1993 ഡിസിംബർ 23 നാണ് പ്രേക്ഷകരിൽ എത്തിയത്. മോഹൻലാൽ, സുരേഷ് ​ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിലെ അഭിനയത്തിന് ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു. 

ശോഭനയുടെ കുറിപ്പ് 

27 th year - 
Manichitra thaazhu 
ഒരു ബ്ലോക്ക്ബസ്റ്റർ സിനിമ എന്നതിലുപരി, ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു.. എൻെറ ജീവിത യാത്രയിൽ ഈ ചിത്രം വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു.....ഇന്നും അതെ..
നാഗവല്ലിയെ കുറിച്ച് ഓർമ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം...സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT