വീഡിയോ ദൃശ്യം 
Entertainment

ഒന്നിച്ചു ഫോട്ടോയെടുത്തു, പോകാൻ നേരം പ്രണവിനെ കെട്ടിപ്പിടിച്ച് യാത്ര ചോദിച്ച് ആരാധിക; വിഡിയോ വൈറൽ

ആരാധികയ്ക്കൊപ്പമുള്ള പ്രണവിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്

സമകാലിക മലയാളം ഡെസ്ക്

പൊതുവേദികളിലോ അഭിമുഖങ്ങളിലോ ഒന്നും പ്രത്യക്ഷപ്പെടാറില്ലെങ്കിലും നടൻ പ്രണവ് മോഹൻലാലിന് ആരാധകർ ഏറെയാണ്. പലപ്പോഴും യാത്രകൾക്ക് ഇടയിൽ വളരെ അപ്രതീക്ഷിതമായിട്ടാണ് പ്രണവ് എത്തുക. താരത്തിന്റെ സിംപ്ലിസിറ്റിയും ആരാധകരുടെ മനം കവരാറുണ്ട്. ഇത്തരത്തിൽ നിരവധി വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവാറുള്ളത്. ഇപ്പോൾ ഒരു ആരാധികയ്ക്കൊപ്പമുള്ള പ്രണവിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. 

പ്രണവിനൊപ്പം ഫോട്ടോ എടുക്കാനെത്തുന്ന ആരാധികയെയാണ് വിഡിയോയിൽ കാണുന്നത്. ഏറെ സന്തോഷത്തോടെയാണ് ആരാധിക താരത്തിനോട് ചേർന്നു നിന്ന് ഫോട്ടോ എടുക്കുന്നത്. ഫോട്ടോ എടുത്തതിനു ശേഷം പ്രണവിനെ കെട്ടിപ്പിടിച്ച് യാത്ര ചോദിക്കുകയാണ് ആരാധിക. ചിരിയോടെ തന്റെ ആരാധികയെ യാത്രയാക്കുന്ന പ്രണവിനെയും വിഡിയോയിൽ കാണാം. യാത്ര ഏറെ ഇഷ്ടപ്പെടുന്ന പ്രണവിനെ യാത്രയ്ക്കിടെ വച്ചുതന്നെയാണ് ആരാധികയും കണ്ടെത്തിയത്. സ്ഥലം ഏതെന്നു വ്യക്തമല്ല. 

അതിനിടെ സോഷ്യൽ മീഡിയയിൽ താരം സജീവമായതിനാൽ പ്രണവിന്റെ ഇത്തവണത്തെ ഡെസ്റ്റിനേഷൻ ഊട്ടിയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. താരം ഊട്ടിയിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമായിരുന്നു പ്രണവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT