പൃഥ്വിരാജ്, പ്രശാന്ത് നീൽ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'നിങ്ങളിലെ ചെറിയൊരംശം മാത്രമേ ലോകം കണ്ടിട്ടുള്ളു'; പ്രശാന്ത് നീലിന് പിറന്നാൾ ആശംസിച്ച് പൃഥ്വിരാജ്

പ്രശാന്ത് നീലിന് പിറന്നാൾ ആശംസകൾ നേർന്ന് ന‍ടൻ പൃഥ്വിരാജ്

സമകാലിക മലയാളം ഡെസ്ക്

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന് പിറന്നാൾ ആശംസകൾ നേർന്ന് ന‍ടൻ പൃഥ്വിരാജ്. പുതിയ ചിത്രമായ സലാറിന്റെ ചിത്രീകരണ തിരക്കുകളിലാണ് അദ്ദേഹം. ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വർധരാജ മന്നാർ എന്ന വില്ലൻ കഥാപാത്രത്തേയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 

നിങ്ങളിലെ ചെറിയൊരംശം മാത്രമേ ലോകം കണ്ടിട്ടുള്ളൂ. വരാനിരിക്കുന്ന വർഷം അതിനെ പിന്തുടർന്നു വരുന്നതിന്റെ ടീസറാണെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ഒരു പ്രിവിലേജ് ആയി കാണുന്നുവെന്നും പൃഥ്വിരാജ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.
പ്രഭാസാണ് ചിത്രത്തിൽ നായകൻ. ഡാർലിങ് ഫ്രണ്ട് എന്നാണ് പ്രഭാസ് പ്രശാന്ത് നീലിന് പിറന്നാൾ ആശംസിച്ച് ട്വിറ്റ് ചെയ്‌തത്.

കഴിഞ്ഞദിവസം സലാറിന്റെ സെറ്റിൽ വെച്ച് അണിയറപ്രർത്തകർ ചേർന്ന് പ്രശാന്ത് നീലിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിര​ഗണ്ടൂർ ആണ് സലാറിന്റെ നിർമാണം. ശ്രുതി ഹാസൻ, ജ​ഗപതി ബാബു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവി ബസ്രുറാണ് ചിത്രത്തിന് വേണ്ടി സം​ഗീത ചെയ്യുന്നത്. ചിത്രം സെപ്‌റ്റംബറ്‍ 28ന് തിയറ്റുകളിൽ എത്തും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

SCROLL FOR NEXT