Entertainment

കോവിഡ് ഇടവേള കഴിഞ്ഞു, ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലറുമായി പ‌ൃഥ്വിരാജ്; 'കോൾഡ് കേസി'ന് തുടക്കം

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്  ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് അടുത്ത വാരം പൃഥ്വിരാജ് എത്തും

സമകാലിക മലയാളം ഡെസ്ക്

കോവിഡ് ഭേദമായതിന് പിന്നാലെ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് പൃഥ്വിരാജ്. ഇൻവെസ്റ്റി​ഗേറ്റീവ് ത്രില്ലർ ചിത്രവുമായാണ് താരം എത്തുക. നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന 'കോള്‍ഡ് കേസിലാണ് താരം അഭിനയിക്കാൻ ഒരുങ്ങുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്  ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് അടുത്ത വാരം പൃഥ്വിരാജ് എത്തും. 

തിരുവനന്തപുരം പശ്ചാത്തലമാക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആണ് ചിത്രം. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ സാങ്കല്‍പിക കഥയാണിതെന്നാണ് സംവിധായകൻ പറയുന്നത്. ത്രില്ലർ ചിത്രമാണെങ്കിലും ആക്ഷൻ സീക്വൻസുകളൊന്നുമില്ലാതെയാവും ചിത്രം എത്തുക. ഭൂരിഭാഗവും ഇന്‍ഡോര്‍ രംഗങ്ങളാണ് ചിത്രീകരിക്കാനുള്ളത്. ലോക്ക് ഡൗണിനു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കോള്‍ഡ് കേസ്. 

അതിഥി ബാലനാണ് ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകൻ, പരസ്യചിത്ര സംവിധായകൻ എന്നീ നിലകളിൽ ശ്ര​ദ്ധേയനാണ് തനു. ശ്രീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ്. സംഗീതം പ്രശാന്ത് അലക്സ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT