Radhika Apte ഇന്‍സ്റ്റഗ്രാം
Entertainment

'അരക്കെട്ടിലും മാറിടത്തിലും കൂടുതല്‍ പാഡ് വച്ചുകെട്ടാന്‍ നിർബന്ധിച്ചു'; തെന്നിന്ത്യന്‍ സിനിമാനുഭവം പങ്കുവച്ച് രാധിക ആപ്‌തെ

ഇഷ്ടം കൊണ്ടല്ല, പണത്തിന് വേണ്ടി മാത്രമായിരുന്നു ആ സിനിമകളില്‍ അഭിനയിച്ചിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് രാധിക ആപ്‌തെ. സിനിമകള്‍ക്ക് പുറമെ ഒടിടി സീരീസുകളിലും നിറ സാന്നിധ്യമാണ്. കരിയറിന്റെ തുടക്കകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുകയാണ് രാധിക ആപ്‌തെ.

ഷൂട്ടിങ് നടന്നത് ഒരു ഉള്‍ഗ്രാമത്തിലായിരുന്നു. സെറ്റില്‍ സ്ത്രീയായി ഉണ്ടായിരുന്നത് താന്‍ മാത്രമായിരുന്നുവെന്നും രാധിക പറയുന്നു. ചിത്രീകരണത്തിനിടെ തന്നോട് ദേഹത്ത് കൂടുതല്‍ പാഡ് വെക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് രാധിക ആപ്‌തെ പറയുന്നത്.

''ഞാന്‍ കുറച്ച് സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കാരണം എനിക്ക് പണം ആവശ്യമായിരുന്നു. നല്ല ഒരുപാട് സിനിമകളുണ്ട്. പ്രത്യേകിച്ചും സൗത്തില്‍. തെന്നിന്ത്യന്‍ സിനിമകളെ മോശപ്പെടുത്താനല്ല ഞാന്‍ ശ്രമിക്കുന്നത്. എല്ലാ ഇന്‍ഡസ്ട്രിയിലും ഗംഭീരമായ സിനിമകളുണ്ടാകുന്നുണ്ട്.'' താരം പറയുന്നു.

''പക്ഷെ ചില സിനിമകള്‍ ചെയ്തത് വളരെ മോശം സാഹചര്യത്തിലാണ്. ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഒരു സിനിമയുടെ സെറ്റില്‍ സ്ത്രീയായി ഞാന്‍ മാതമ്രേ ഉണ്ടായിരുന്നുള്ളൂ. അവര്‍ എന്നോട് മാറിടത്തിലും പിന്‍ഭാഗത്തും കൂടുതല്‍ പാഡ് വെക്കാന്‍ പറഞ്ഞു, അമ്മാ ഇനിയും പാഡ് വെക്കൂ! എന്നാണ് പറഞ്ഞത്. ഇനിയുമെത്ര പാഡ് വെക്കാനാണ്? എന്ന് ഞാന്‍ ചിന്തിച്ചു'' എന്നാണ് രാധിക ആപ്‌തെ പറയുന്നത്.

ഞാന്‍ സംവിധായകനോട് പറഞ്ഞു, പാഡ് വെക്കാന്‍ പറ്റില്ല. ഞാനായിരുന്നു അവിടെ ഉണ്ടായിരുന്ന ഏക സ്ത്രീ. എനിക്കൊപ്പം മാനേജരും ഏജന്റുമൊന്നുമില്ല. ടീമിലുള്ളതെല്ലാം പുരുഷന്മാരായിരുന്നു. അന്നാണ് ഞാനത് ആദ്യമായി തിരിച്ചറിയുന്നത്. വല്ലാത്തൊരു അവസ്ഥയായിരുന്നുവെന്നും രാധിക പറയുന്നു.

സെറ്റില്‍ സ്ത്രീപ്രാതിനിധ്യം കുറവായിരുന്നത് അന്തരീക്ഷം മോശമാക്കിയിരുന്നുവെന്നാണ് രാധിക പറയുന്നത്. താന്‍ ഇഷ്ടം കൊണ്ടല്ല, മറിച്ച് പണത്തിന് വേണ്ടി മാത്രമായിരുന്നു അത്തരം സിനിമകളില്‍ അഭിനയിച്ചിരുന്നത്. ക്രിയേറ്റീവ് ആയ അവസരങ്ങള്‍ നല്‍കുന്നതിനൊപ്പം തന്നെ, സ്ത്രീകളെ ഒരു വസ്തുവായി മാത്രം കാണുന്ന രീതി അക്കാലത്ത് നിലനിന്നിരുന്നുവെന്നും രാധിക പറയുന്നുണ്ട്.

Radhika Apte says she was asked to add more pads during south indian films.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണം, മൃതദേഹം ഏറ്റെടുക്കില്ലെന്ന് രാം നാരായണന്റെ കുടുംബം

കരിക്കിനെ പേടിക്കേണ്ടതില്ല, പ്രമേ​ഹ രോ​ഗികൾക്ക് ധൈര്യമായി കുടിക്കാം

ടോയ്ലറ്റ് സീറ്റിനെക്കാൾ രോ​ഗാണുക്കൾ, സ്മാർട്ട് ഫോൺ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആറി തണുത്ത ചായ പാമ്പിൻ വിഷത്തെക്കാൾ അപകടം!

'ശ്രീനിയേട്ടന്റെ ശരീരത്തില്‍ തീയാളുമ്പോള്‍ ...; ആ മുഖത്തിനു മുന്നില്‍ ക്‌ളാപ്പ് ബോര്‍ഡും പിടിച്ചുനിന്ന പയ്യന്‍ ഇപ്പോള്‍ ഒറ്റക്കാണ്'

SCROLL FOR NEXT