ചിത്രം: ട്വിറ്റര്‍ 
Entertainment

രണ്‍ബീര്‍ കപൂറിന്റെയും ആലിയയുടേയും കുഞ്ഞ് മാലാഖ;  നീലക്കണ്ണുകളുള്ള കുഞ്ഞു റാഹയെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍

2022 ഏപ്രില്‍ 14 നായിരുന്നു ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സിനിമയില്‍ ദമ്പതികളില്‍ മുന്‍നിരയിലുള്ളവരാണ് രണ്‍ബീര്‍ കപൂറും ആലിയാ ഭട്ടും. പുതിയ ചിത്രമായ അനിമല്‍ 1,000 കോടി കളക്ഷന്‍ സ്വന്തമാക്കിയതിന്റെ നേട്ടത്തിലാണ് രണ്‍ബീറെങ്കില്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സന്തോഷത്തിലാണ് ആലിയ. ഇപ്പോഴിതാ മകള്‍ റാഹയുടെ പേരിലാണ് ഇരുവരും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. 

2022 ഏപ്രില്‍ 14 നായിരുന്നു ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. ഇതേവര്‍ഷം നവംബര്‍ ആറിനാണ് രണ്‍ബീറിനും ആലിയക്കും കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ മുഖം ഇരുവരും ഒരിടത്തും കാണിച്ചിരുന്നില്ല.  ഇപ്പോള്‍ മകള്‍ റാഹയുടെ മുഖം ക്യാമറകള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് രണ്‍ബീറും ആലിയയും. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

നടന്‍ കുനാല്‍ കപൂറിന്റെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ എത്തിയപ്പോഴാണ് മൂവരും ക്യാമറകള്‍ക്ക് മുന്നില്‍പ്പെട്ടത്. പിന്നെ ഒരുമിച്ചുതന്നെ ചിത്രങ്ങള്‍ക്കായി പോസ് ചെയ്തു. നിരവധി പേരാണ് ഈ വീഡിയോക്ക് പ്രതികരണങ്ങളുമായെത്തിയത്. റാഹയെ കണ്ടാല്‍ മുത്തച്ഛന്‍ റിഷി കപൂറിനെപ്പോലെയുണ്ടെന്നായിരുന്നു മിക്കവരും കമന്റ്‌ചെയ്തത്. റിഷി കപൂര്‍ പുനര്‍ജനിച്ചുവന്നതാണോയെന്നായിരുന്നു വേറൊരു പ്രതികരണം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT