ഛോട്ടാ പണ്ഡിറ്റ് എന്ന കഥാപാത്രം, ഉർഫി ജാവേദ്/ എക്‌സ് 
Entertainment

'ഹിന്ദു ധർമ്മത്തെ പരിഹസിച്ചു'; ഉർഫി ജാവേദിനെതിരെ വധഭീഷണി

'ഭൂല്‍ ഭുലയ്യ' എന്ന ചിത്രത്തിലെ രാജ്പാല്‍ യാദവ് അവതരിപ്പിച്ച ഛോട്ടാ പണ്ഡിറ്റ് എന്ന കഥാപാത്രത്തെ അനുകരിച്ചായിരുന്നു ഉര്‍ഫിയുടെ പുത്തന്‍ പരീക്ഷണം

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം ഉര്‍ഫി ജാവേദിനെതിരെ വധ ഭീഷണി. ഹലോവീന്‍ പാര്‍ട്ടിക്ക് വേണ്ടി താരം ചെയ്ത ഫാഷന്‍ പരീക്ഷണം മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപിച്ചാണ് വധഭീഷണി. 'ഭൂല്‍ ഭുലയ്യ' എന്ന ചിത്രത്തിലെ രാജ്പാല്‍ യാദവ് അവതരിപ്പിച്ച ഛോട്ടാ പണ്ഡിറ്റ് എന്ന കഥാപാത്രത്തെ അനുകരിച്ചായിരുന്നു ഉര്‍ഫിയുടെ പുത്തന്‍ പരീക്ഷണം. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് താരത്തിന് വധഭീഷണി വന്നത്. 

'ഹിന്ദു ധര്‍മ്മത്തെ പരിഹസിച്ചു. അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ ഉടന്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ കൊന്നുതള്ളാന്‍ അധികം സമയം വേണ്ട' എന്നായിരുന്നു ഭീഷണി. ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് താരം എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. നിഖിൽ ​ഗോസ്വാമി എന്ന അക്കൗണ്ടിൽ നിന്നും ഭീഷണി സന്ദേശം വന്നിരിക്കുന്നത്.

ഈ രാജ്യത്തുള്ളവര്‍ തന്നെ ഞെട്ടിക്കുകയാണെന്നും ഒരു സിനിമയിലെ കഥാപാത്രത്തെ റിക്രീയേറ്റ് ചെയ്തതിന് തനിക്കെതിരെ വധഭീഷണി ഉണ്ടെന്നും ഉര്‍ഫി എക്‌സില്‍ കുറിച്ചു. ഉര്‍ഫിയുടെ കുറിപ്പ് വൈറലായതോടെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. ആദ്യമായല്ല ഉര്‍ഫിക്കെതിരെ വധഭീഷണി ഉയരുന്നത്. 2022ല്‍ താരത്തിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണി സന്ദേശവുമയച്ചതിന് മുംബൈയില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT