സാമന്തയും നാ​ഗചൈതന്യയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

പേരില്‍ നിന്ന് 'അക്കിനേനി' വെട്ടി സാമന്ത, കാരണം തിരഞ്ഞ് സോഷ്യല്‍ മീഡിയ

2017 ല്‍ നാഗചൈതന്യയെ വിവാഹം കഴിച്ചതോടെയാണ് സാമന്ത അക്കിനേനി കുടുംബത്തിന്റെ ഭാഗമായത്. അതോടെ തന്റെ സോഷ്യല്‍ മീഡിയയിലെ പേര് സാമന്ത അക്കിനേനി എന്നാക്കി മാറ്റിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് സാമന്തയും നാഗചൈതന്യയും. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ സാമന്ത തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് സാമന്തയുടെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടിലെ പേരാണ്. തന്റെ പേരില്‍ നിന്ന് അക്കിനേനി എന്ന പേരു വെട്ടിരിക്കുകയാണ് താരം. 

2017 ല്‍ നാഗചൈതന്യയെ വിവാഹം കഴിച്ചതോടെയാണ് സാമന്ത അക്കിനേനി കുടുംബത്തിന്റെ ഭാഗമായത്. അതോടെ തന്റെ സോഷ്യല്‍ മീഡിയയിലെ പേര് സാമന്ത അക്കിനേനി എന്നാക്കി മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പേര് എസ് എന്നു മാത്രമാണ് കാണിക്കുന്നത്. ഇതോടെ സാമന്തയും അക്കിനേനി കുടുംബവും തമ്മില്‍ പ്രശ്‌നത്തിലാണെന്ന അഭ്യൂഹങ്ങള്‍ പടരാന്‍ തുടങ്ങി. 

ഫേയ്‌സ്ബുക്കില്‍ താരത്തിന്റെ പേര് സാമന്ത അക്കിനേനി എന്നു തന്നെയാണ് കാണിക്കുന്നത്. എന്തായാലും പെട്ടെന്നുണ്ടായ മാറ്റത്തെക്കുറിച്ച് താരം വിശദീകരണമൊന്നും നല്‍കിയിട്ടില്ല. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാവുന്നത്. അഭിനയത്തില്‍ ആക്റ്റീവാണ് ഇരുവരും. ഫാമിലി മാന്‍ വെബ് സീരീസിലാണ് സാമന്തയെ അവസാനം കണ്ടത്. ശാകുന്തളമാണ് പുതിയ ചിത്രം. ആമിര്‍ ഖാനൊപ്പം ലാല്‍ സിങ് ഛദ്ദറില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നാഗചൈതന്യ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT