സഞ്ജയ് ലീല ബന്‍സാലി 
Entertainment

'റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരല്ല, എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ലൈംഗിക തൊഴിലാളികള്‍': സഞ്ജയ് ലീല ബന്‍സാലി

റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരേക്കാള്‍ തന്നെ ആകര്‍ഷിക്കാറുള്ളത് നര്‍ത്തകിമാരും ലൈംഗിക തൊഴിലാളികളുമാണ് എന്ന് പറയുകയാണ് സഞ്ജയ് ലീല ബന്‍സാലി

സമകാലിക മലയാളം ഡെസ്ക്

ക്തമായ സ്ത്രീകഥാപാത്രങ്ങളാല്‍ സമ്പന്നമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമകള്‍. നര്‍ത്തകിമാര്‍ക്കും ലൈംഗിക തോഴിലാളികള്‍ക്കുമെല്ലാം വലിയ സ്ഥാനമാണ് തന്റെ സിനിമകളില്‍ അദ്ദേഹം നല്‍കാറുള്ളത്. റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരേക്കാള്‍ തന്നെ ആകര്‍ഷിക്കാറുള്ളത് നര്‍ത്തകിമാരും ലൈംഗിക തൊഴിലാളികളുമാണ് എന്ന് പറയുകയാണ് സഞ്ജയ് ലീല ബന്‍സാലി.

'ഒരുപാട് നിഗൂഢതകളുള്ള സ്ത്രീകളാണ് അവര്‍. നര്‍ത്തകിമാരും ലൈംഗിക തൊഴിലാളികളും വ്യത്യസ്തരാണ്. പക്ഷേ അവര്‍ക്ക് പ്രത്യേകതരം ശക്തി അനുഭവപ്പെടും. ഇത് കണ്ടുനില്‍ക്കാന്‍ തന്നെ എനിക്ക് ഏറെ താല്‍പ്പര്യമാണ്. ആവര്‍ പാട്ടുപാടുകയും ഡാന്‍സു ചെയ്യുകയും ചെയ്യും. അവരുടെ സന്തോഷവും ദുഃഖവുമെല്ലാം സംഗീതവും ഡാന്‍സുമാണ്. ജീവിതത്തിലെ കല മനസിലാക്കിയവരാണ് അവര്‍. അവരുടെ വസ്ത്രവും ആഭരണങ്ങളുമെല്ലാം ആകര്‍ഷകമാണ്.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'നമ്മള്‍ കലാകാരന്മാര്‍. നിങ്ങള്‍ അവരെ എന്ത് പേരു വേണമെങ്കിലും വിളിച്ചോളൂ. പക്ഷേ എനിക്ക് അവരെ ആവശ്യമാണ്. നിഗൂഢമായവ എനിക്ക് സൃഷ്ടിക്കണം. പണ്ട് സ്‌കൂളില്‍ പഠിക്കാനായി പോവുമ്പോള്‍ എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ഇവരാണ്. റേഷനു വേണ്ടി ക്യൂ നില്‍ക്കുന്ന മധ്യവര്‍ഗ വീട്ടമ്മ എന്നെ ആകര്‍ഷിച്ചിട്ടില്ല.'- സഞ്ജയ് ലീല ബന്‍സാലി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT