സയാനി ഗുപ്ത ഇൻസ്റ്റ​ഗ്രാം
Entertainment

'കട്ട് പറഞ്ഞിട്ടും അയാള്‍ എന്നെ ചുംബിച്ചുകൊണ്ടിരുന്നു': മോശം അനുഭവം പങ്കുവച്ച് നടി

'ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്താറുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ സെറ്റില്‍ വച്ചുണ്ടായ മോശം അനുഭവം പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നടി സയാനി ഗുപ്തയുടെ തുറന്നു പറച്ചിലാണ്. സംവിധായകന്‍ കട്ട് വിളിച്ചിട്ടും നടന്‍ തന്നെ ചുംബിച്ചുകൊണ്ടിരുന്നു എന്നാണ് താരം പറഞ്ഞത്. സിനിമ സെറ്റിലെ ഇന്റിമസി കോര്‍ഡിനേറ്ററുടെ ആവശ്യകതയേക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്താറുണ്ട്. കട്ട് പറഞ്ഞാലും ചുംബനം തുടരുന്നവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അത് നമ്മെ വല്ലാതെയാക്കും. ആരും അറിയാതെയായിരിക്കും അത്. പക്ഷേ അതൊരു മോശം പ്രവൃത്തിയാണ്. - സയാനി ഗുപ്ത പറഞ്ഞു.

പ്രൈം സീരീസ് ആയ ഫോര്‍ മോര്‍ ഷോര്‍ട്‌സ് പ്ലീസില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും താരം പറഞ്ഞു. ഗോവയിലെ ബീച്ചില്‍ ചെറിയ വസ്ത്രം ധരിച്ച് മണ്ണില്‍ കിടക്കുന്ന രംഗമുണ്ടായിരുന്നു. തനിക്ക് മുന്നില്‍ 70ഓളം ആണുങ്ങളുണ്ടായിരുന്നു. എന്നാല്‍ അതില്‍ ഒരാള്‍ പോലും ഒരു ഷോള്‍ എനിക്ക് തന്നില്ല. അഭിനേതാക്കളുടെ സുരക്ഷയെക്കുറിച്ച് പരിഗണിക്കാത്ത ചിന്താഗതിയില്‍ മാറ്റമുണ്ടാകണം.- സയാനി കൂട്ടിച്ചേര്‍ത്തു.

ഇന്റിമസി കോര്‍ഡിനേറ്റര്‍ ഇന്ന് ഇന്ത്യയില്‍ ഒരു പ്രൊഫഷനാണ്. 2013ല്‍ മാര്‍ഗരീറ്റ വിത്ത് സ്‌ട്രോ എന്ന ഷോയില്‍ ഞാന്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. അവര്‍ വളരെ സാങ്കേതികമായതിനാല്‍ ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കാന്‍ കൂടുതല്‍ എളുപ്പമായി.- താരം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഷമം ഉള്ളിലൊതുക്കി പുരുഷാരം; പൂരങ്ങളുടെ പൂരവിസ്മയം തുടങ്ങി

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മൂന്ന് മണിക്കൂര്‍ നിന്ന് യാത്ര ചെയ്തു, സ്‌റ്റോപ്പില്‍ ഇറക്കിയില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

'വിഷമം ഉള്ളിലൊതുക്കി പുരുഷാരം, മുണ്ടത്തിക്കോട് ദുരന്തം മനുഷ്യ നിർമിതം'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

1,000ല്‍ 186 പേര്‍, ആശുപത്രിവാസത്തില്‍ കേരളം ഒന്നാമത്; പക്ഷേ...

'ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ എത്തി, മണല്‍ത്തരികള്‍ ഉരസിയുണ്ടായ സ്പാര്‍ക്കില്‍ നിന്നാവാം അപകടം'; മുണ്ടത്തിക്കോട് ദുരന്തത്തില്‍ സുരക്ഷാ വിദഗ്ധന്‍

SCROLL FOR NEXT