ആസിഡ് ആക്രമണത്തിന് ഇരയായവർ‌ക്കൊപ്പം ഷാരുഖ് ഖാൻ/ ട്വിറ്റർ 
Entertainment

കൊൽക്കത്തയുടെ കളി കാണാൻ എത്തി, ആസിഡ് ആക്രമണത്തിന് ഇരയായവരെ കണ്ട് ഷാരുഖ് ഖാൻ; വൈറലായി ചിത്രങ്ങൾ

ഐപിഎല്ലിലെ തന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ബാം​ഗളൂർ റോയൽ ചലഞ്ചേഴ്സുമായുള്ള മത്സരം കാണാനായാണ് താരം കൊൽക്കത്തയിൽ എത്തിയത്

സമകാലിക മലയാളം ഡെസ്ക്

സിഡ് ആക്രമണത്തിന് ഇരയായവരെ സന്ദർശിച്ച് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ. ഐപിഎല്ലിലെ തന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ബാം​ഗളൂർ റോയൽ ചലഞ്ചേഴ്സുമായുള്ള മത്സരം കാണാനായാണ് താരം കൊൽക്കത്തയിൽ എത്തിയത്. മുംബൈയിലേക്ക് മടങ്ങുന്നതിനു മുൻപായാണ് താരം ആസിഡ് ആക്രമണത്തിന് ഇരയായവരെ സന്ദർശിച്ചത്. 

ഇവരുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയ താരം അതിജീവിതർക്കായി ജോലിയും വാഗ്ദാനം ചെയ്തു. ഷാറുഖ് ഖാന്റെ എൻജിഒ സംഘടനയായ മീർ ഫൗണ്ടേഷന്‍ അംഗങ്ങളാണ് ഇവർ. താരത്തിന്റെ അച്ഛന്റെ പേരിലുള്ള സംഘടന സ്ത്രീകളുടെ ഉന്നമനത്തിനായാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളും പുരുഷന്മാരും ഈ ഫൗണ്ടേഷനിലെ അംഗങ്ങളാണ്. 

ഇവർക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. പത്താൻ വൻ വിജയമായതിന് പിന്നാലെ ടൈം മാ​ഗസിന്റെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് താരം. ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയുടെ പട്ടികയിലാണ് താരം ഒന്നാമതായത്. ലയണൽ മെസി പോലും താരത്തിന് പിന്നിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT