വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

"ഫാനിന്റെ സ്പീഡാണ് പ്രശ്നം"; എന്നും രാത്രിയിൽ അടി, ഭാര്യയുമായുള്ള വഴക്കിന്റെ കാരണം പറഞ്ഞ് ഷാഹിദ് കപൂർ 

നിസാര കാര്യങ്ങളിൽ മാത്രമേ തങ്ങൾക്കിടയിൽ എതിരഭിപ്രായം ഉണ്ടാകാറൊള്ളൂ എന്നും മിറ ജീവിതത്തിന്റെ ഭാഗമായതിൽ ഏറെ സന്തോഷിക്കുന്നെന്നും ഷാഹിദ്

സമകാലിക മലയാളം ഡെസ്ക്

ങ്കാളികൾക്കിടയിൽ ചെറിയ കാര്യങ്ങൾക്കുപോലും വഴക്കുണ്ടാകാൻ എളുപ്പമാണ്. താരദമ്പതികളാണെങ്കിലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല. ബോളിവുഡ് നടൻ ഷാഹിദ് കപൂറും ഭാര്യ മിറ രജപുത്തും തമ്മിലുണ്ടാകുന്ന പ്രധാനവഴക്കാണ് ഇപ്പോൾ വാർത്തായാകുന്നത്. കോഫി വിത്ത് കരൺ സീസൺ 7ൽ അതിഥിയായി എത്തിയപ്പോഴാണ് ഷാഹിദ് ഇക്കാര്യം തുറന്നുപറഞ്ഞത്. 

താനും മിറയും എല്ലാ രാത്രിയും കലഹിക്കുന്നത് ഫാനിന്റെ സ്പിഡിന്റെ പേരിലാണെന്നാണ് ഷാഹിദ് പറഞ്ഞത്. ഇത്തരം നിസാര കാര്യങ്ങളിൽ മാത്രമേ തങ്ങൾക്കിടയിൽ എതിരഭിപ്രായം ഉണ്ടാകാറൊള്ളൂ എന്നും മിറ ജീവിതത്തിന്റെ ഭാഗമായതിൽ ഏറെ സന്തോഷിക്കുന്നെന്നും ഷാഹിദ് പറഞ്ഞു. ' മിറ എന്റെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. അവളാണ് എന്നെ ബാലൻസ് ചെയ്യുന്നത്. എല്ലാം നോർമലാണെന്ന് എന്നെ തോന്നിപ്പിക്കുന്നത് അവളാണ്. ഞങ്ങൾ രണ്ട് മിടുക്കരായ കുട്ടികളുണ്ട്, ജീവിതം വളരെ മനോഹരമാണ്', താരം പറഞ്ഞു. 

2015-ലാണ് മിറയെ ഷാഹിദ് വിവാഹം കഴിച്ചത്. വീട്ടുകാർ തമ്മിൽ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. മിഷ കപൂർ, സെയ്ൻ കപൂർ എന്നിവരാണ് മക്കൾ.കുടുംബത്തോടൊപ്പമുള്ള അവധി ആഘോഷ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഷാഹിദും മിറയും പങ്കുവയ്ക്കാറുണ്ട്.]

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT