Shwetha Menon ഇന്‍സ്റ്റഗ്രാം
Entertainment

ഒരു വോട്ടിന് ജയിക്കുമെന്നാണ് കരുതിയത്; കേസ് ഉലച്ചു, പൊരുതിയത് മകള്‍ക്ക് വേണ്ടി: ശ്വേത മേനോന്‍

ശബ്ദമല്ല പ്രവര്‍ത്തിയാണ് സംസാരിക്കുക

സമകാലിക മലയാളം ഡെസ്ക്

അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് ശ്വേത മേനോന്‍. തന്റെ ശബ്ദമല്ല പ്രവര്‍ത്തിയാണ് സംസാരിക്കുകയെന്നും താരം പറയുന്നു. അതേസമയം എല്ലാ ഇന്‍ഡ്രസ്ട്രിയിലെന്നത് പോലെ മലയാളത്തിലും പവര്‍ ഗ്രൂപ്പുണ്ടെന്നും ശ്വേത മേനോന്‍ പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു താരം.

''പക്ഷപാതിത്വം ഇല്ലാത്ത പ്രകൃതമാണ് എന്റേത്. അക്കാര്യം മലയാളത്തില്‍ മാത്രമല്ല എല്ലാ ഇന്‍ഡസ്ട്രിയിലും അറിയാം. എന്റെ ശബ്ദമല്ല, ആക്ഷനാണ് ഇവിടെ പ്രസക്തം. ഇന്‍ഡസ്ട്രിയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടാകും. എല്ലാ ഇന്‍ഡസ്ട്രിയിലും പവര്‍ ഗ്രൂപ്പ് ഉണ്ടാകും. മഹാരഥന്മാര്‍ ഇരുന്നിരുന്ന കസേരയിലാണ് ഞാന്‍ ഇരിക്കുന്നത്. എന്റെ കയ്യൊപ്പോടു കൂടി ഞാനത് മുന്നോട്ട് കൊണ്ടു പോകും'' എന്നാണ് ശ്വേത പറയുന്നത്.

ജയിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഒരു വോട്ടിന് ജയിക്കും എന്നാണ് പ്രതീക്ഷിച്ചത്. ഒട്ടേറെ സമ്മര്‍ദ്ധം ഉണ്ടായിരുന്നു. അകത്തു നിന്നും പുറത്തു നിന്നും. പക്ഷെ 19 വോട്ടിന്റെ ഭൂരിപക്ഷം എന്നെ സന്തോഷിപ്പിച്ചുവെന്നും താരം പറയുന്നു. അതേസമയം തനിക്കെതിരായ കേസ് ശരിക്കും ഉലച്ചുവെന്നാണ് ശ്വേത പറയുന്നത്.

''കേസ് എന്നെ ശരിക്കും ഉലച്ചു. അങ്ങനൊരു കേസ് ഇതാദ്യമായിട്ടാണ്. സുപ്രീം കോടി അഭിഭാഷകരോട് പോലും ഞാന്‍ ഉപദേശം തേടി. എല്ലാവര്‍ക്കും അതൊരു പുതിയ അനുഭവമായിരുന്നു. ഒരു അമ്മ എന്ന നിലയില്‍ ഏറെ മാനസിക സമ്മര്‍ദ്ധത്തിലൂടെ കടന്നു പോയ ദിവസങ്ങളായിരുന്നു അത്. എന്റെ മകള്‍ക്ക് 13 വയസാണ്. അവള്‍ക്ക് ഞാനൊരു ലൂസര്‍ ആണെന്ന് തോന്നിപ്പോകുമോ എന്ന് ഭയന്നു. അതുകൊണ്ടാണ് ഫൈറ്റ് ചെയ്തത്.'' എന്നാണ് താരം പറയുന്നത്. തെരഞ്ഞെടുപ്പ് മാറ്റിവച്ച് പരാതി കൊടുത്തയാളുടെ പിന്നാലെ ചികഞ്ഞ് പോകാന്‍ വരെ ഒരു ഘട്ടത്തില്‍ തനിക്ക് തോന്നിയിരുന്നുവെന്നാണ് ശ്വേത പറയുന്നത്.

സിനിമ നഷ്ടപ്പെടുന്നത് സാധാരണയാണ്. എനിക്കും നഷ്ടമായട്ടുണ്ട്. ബോളിവുഡില്‍ നിന്നും മലയാളത്തിലേക്ക് വന്നപ്പോള്‍ ചേഞ്ചിങ് റൂം ഉണ്ടായിരുന്നില്ല. ശുചി മുറികള്‍ ഉണ്ടായിരുന്നില്ലെന്നും ശ്വേത പറഞ്ഞു. വൃത്തിയില്ലായ്മ ഒരു പ്രശ്‌നമായിരുന്നു. പാക്കപ്പ് ആകുമ്പോള്‍ പുരുഷന്മാര്‍ ആകും ആദ്യം പോവുക. സ്ത്രീകള്‍ പിന്നേയും വൈകും. എന്നാല്‍ ഇപ്പോള്‍ ധാരാളം സ്ത്രീകള്‍ ഇന്‍ഡസ്ട്രിയിലുണ്ട്. കാര്യങ്ങള്‍ മാറി. മലയാളി സമൂഹവും മാറിയിട്ടുണ്ടെന്നും ശ്വേത ചൂണ്ടിക്കാണിച്ചു.

Shwetha Menon was hopefull she will win the AMMA election. But the case shook her. says she decided to fight for her daughter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

'അതെയും താണ്ടി പുനിതമാനത്...'; ചരിത്രം കുറിച്ച 'കുടികാര പൊറുക്കികള്‍'; സ്റ്റേറ്റ് അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കി!

SCROLL FOR NEXT