മഞ്ജരി/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'കുഞ്ഞുങ്ങളുടെ കുഴിമാടത്തിന് മുകളില്‍ നിങ്ങള്‍ക്കൊന്നും പണിയാവില്ല, ഇത് അവസാനിപ്പിക്കണം': മഞ്ജരി

നമ്മുടെ കണ്ണ് തുറക്കാന്‍ എത്ര പേരുടെ ജീവിതം കൂടി നഷ്ടപ്പെടേണ്ടതായുണ്ട്?

Author : സമകാലിക മലയാളം ഡെസ്ക്

യുദ്ധക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്കു പിന്തുണയറിയിച്ച് ഗായിക മഞ്ജരി. പലസ്തീനിലെ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. ‘എല്ലാ തരത്തിലുള്ള യുദ്ധത്തെയും കൊലപാതകത്തെയും ഞാൻ അപലപിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. കുഞ്ഞുങ്ങളടക്കം നിരവധി പേരാണ് ഒരോ സെക്കൻഡിലും മരിക്കുന്നത്.  നമ്മുടെ നാട്ടിലാണ് ഇത് സംഭവിക്കുന്നതെങ്കിൽ നാം മിണ്ടാതിരിക്കുമോ എന്നും മഞ്ജരി ചോദിക്കുന്നുണ്ട്. 

മഞ്ജരി കുറിച്ചു

ഏതു തരത്തിലുള്ള യുദ്ധത്തേയും കൊലപാതകത്തേയും ഞാന്‍ അപലപിക്കുകയാണ്. ഓരോ ദിവസവും ഓരോ മിനിറ്റിലും ഓരോ സെക്കന്‍ഡിലും കുഞ്ഞുങ്ങളും പുരുഷന്മാരും സ്ത്രീകളും മരിക്കുന്നതിന്റെ വിഡിയോ ആണ് കാണുന്നത്. നമ്മുടെ കണ്ണ് തുറക്കാന്‍ എത്ര പേരുടെ ജീവിതം കൂടി നഷ്ടപ്പെടേണ്ടതായുണ്ട്? നമ്മുടെ നാട്ടില്‍ ഇങ്ങനെ സംഭവിച്ചാല്‍ നിശബ്ദരായി ഇരിക്കുമോ? മതത്തേയോ രാജ്യത്തേയോ കുറിച്ചല്ല ഇത്. ഇത് മനുഷ്യത്വത്തേക്കുറിച്ചാണ്. കുഞ്ഞുങ്ങളുടെ കുഴിമാടത്തിന് മുകളില്‍ നിങ്ങള്‍ക്കൊന്നും പണിതുയര്‍ത്താനാവില്ല. നിരപരാധികളുടെ ഒരു തലമുറയെ നിങ്ങൾ നിഷ്കരുണം ഇല്ലാതാക്കിയിരിക്കുകയാണ്. ഇത് അവസാനിപ്പിക്കണം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT