'എനിക്ക് കല്യാണം കഴിക്കാൻ ആ​ഗ്രഹമുണ്ട്, പക്ഷേ എന്റെ  ചേച്ചി ഈ അടുത്തൊന്നും കെട്ടത്തില്ല': ദിയ

'കല്യാണം കഴിക്കാനും കുട്ടികളുമായി ജീവിക്കാനുമൊക്കെ ഭയങ്കര ആഗ്രഹമാണ്'
ദിയ കൃഷ്ണ/ചിത്രം: ഇൻസ്റ്റാ​ഗ്രാം
ദിയ കൃഷ്ണ/ചിത്രം: ഇൻസ്റ്റാ​ഗ്രാം
Updated on
1 min read

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. താരത്തിന്റെ പ്രണയങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. ഇപ്പോൾ വിവാഹത്തേക്കുറിച്ചുള്ള ദിയയുടെ വാക്കുകളാണ് വൈറലാവുന്നത്. വിവാഹം കഴിക്കാൻ ഏറെ താൽപ്പര്യമുള്ള ആളാണ് താൻ എന്നാണ് ദിയ പറഞ്ഞത്. എന്നാൽ ചേച്ചി ഇപ്പോഴൊന്നും കെട്ടില്ലെന്നും അതുകൊണ്ട് താൻ എപ്പോൾ വിവാ​ഹം കഴിക്കുമെന്ന് പറയാനാവില്ല എന്നുമാണ് ദിയ പറഞ്ഞത്. യൂട്യൂബ് ചാനലിലൂടെയാണ് താരം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.

വിവാഹം എന്നൊക്കെ ചോദിച്ചാല്‍ എന്റെ വീട്ടുകാരും കൂടെ സമ്മതിക്കണ്ടേ? കല്യാണം കഴിക്കാന്‍ നല്ല ആഗ്രഹമുള്ളയാളാണ് ഞാന്‍. കുഞ്ഞായിരിക്കുമ്പോഴേ സിനിമയിലെ റൊമാന്‍സ് കണ്ടും  റൊമാന്റിക് വിവാഹമൊക്കെ കണ്ട് അതുപോലെ കല്യാണം കഴിക്കാനും കുട്ടികളുമായി ജീവിക്കാനുമൊക്കെ ഭയങ്കര ആഗ്രഹമാണ്. പക്ഷെ എന്റെ ചേച്ചി ഈ അടുത്ത കാലത്തൊന്നും കെട്ടത്തില്ല. ചേച്ചിയേക്കാള്‍ രണ്ട് വയസ് ഇളയതാണ് ഞാന്‍. എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല. മിക്കവാറും ചേച്ചിയെ ഓവര്‍ ടേക്ക് ചെയ്യേണ്ടി വരുമെന്നാണ് തോന്നുന്നത്- ദിയ പറഞ്ഞു. 

സുഹൃത്ത് അശ്വിനുമായി ദിയയുടെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. താരം അതിലും മറുപടി നൽകി. താൻ രഹസ്യമായി വിവാഹനിശ്ചയം നടത്തില്ല എന്നാണ് ദിയ പറഞ്ഞത്. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കില്‍ അത് വിഡിയോ എടുത്ത് പത്ത് വിഡിയോ ആക്കി യൂട്യൂബില്‍ ഇടില്ലേ. നിങ്ങളെ വെറുപ്പിക്കില്ലേ, ഓവറാക്കില്ലേ? എന്തൊക്കെ കാണിച്ച് വെറുപ്പിക്കാനുള്ളതാണ് എന്നാണ് താരം പറഞ്ഞത്. അശ്വിനുമായി ഇതുവരെ പ്രണയമില്ല എന്നും ദിയ പറഞ്ഞു. 

കാമുകനുണ്ടെന്നോ പ്രണയം കണ്ടെത്തിയെന്നോ ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. പ്രണയത്തിലായിരിക്കാനും സ്റ്റേബിളായൊരു റിലേഷന്‍ഷിപ്പുണ്ടാകാനുമെല്ലാം ഞാന്‍ ആഗ്രഹിക്കുന്നതാണ്. പക്ഷെ ഇതുവരെ അത് ലഭിച്ചിട്ടില്ല. പ്രണയത്തിലാകുമ്പോള്‍ അവരെ കല്യാണം കഴിക്കുന്നതും കുട്ടികളൊക്കെയായി ജീവിക്കുന്നതുമൊക്കെ ഞാന്‍ സ്വപ്‌നം കാണും. പക്ഷെ ഒന്നും നടക്കില്ലന്നും താരം കൂട്ടിച്ചേർത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com