കൃഷ്ണയും മകൻ മഹേഷ് ബാബുവും/ ഫേയ്സ്ബുക്ക് 
Entertainment

നടന്‍ കൃഷ്ണ അന്തരിച്ചു

തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു മകനാണ്

സമകാലിക മലയാളം ഡെസ്ക്

വിഖ്യാത തെലുങ്ക് നടന്‍ കൃഷ്ണ അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ ഹൈദരാബാദിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു മകനാണ്.

ഇന്നലെയാണ് ഹൃദാഘാതത്തെ തുടര്‍ന്ന് കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഉച്ചയ്ക്ക് 1.15 ഓടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേത്തിന് ഉടന്‍ സിപിആര്‍ നല്‍കുകയും ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. 

ഒരുകാലത്ത് തെലുങ്കിലെ മിന്നു താരമായിരുന്നു ഖട്ടമനേനി ശിവ രാമ കൃഷ്ണ മൂര്‍ത്തി എന്ന കൃഷ്ണ. 350ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. രാഷ്ട്രീയത്തിലും കൃഷ്ണ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. 1980കളില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം എംപിയായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തോടെയാണ് രാഷ്ട്രീയം വിടുന്നത്. 2009ല്‍ അദ്ദേഹത്തിന് പദ്മഭൂഷന്‍ നല്‍കിയ ആദരിച്ചിരുന്നു. 

കഴിഞ്ഞ സെപ്റ്റംബറിലാണ് കൃഷ്ണയുടെ ഭാര്യയും മഹേഷ് ബാബുവിന്റെ അമ്മയുമായ ഇന്ദിര ദേവി മരിക്കുന്നത്. അദ്ദേഹത്തിന്റെ മൂത്ത മകന്‍ രമേഷ് ബാബു ജനുവരിയിലും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും നടിയുമായ വിജയ നിര്‍മല 2019ലാണ് മരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

ശബരിമല ഡ്യൂട്ടിയിൽ ലാലേട്ടൻ; തരുൺ മൂർത്തി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ചാഞ്ചാട്ട വിപണിയില്‍ നല്ലത് എസ്‌ഐപിയോ ലംപ്‌സമോ?; വിശദാംശങ്ങള്‍

350 ലധികം അശ്ലീല വിഡിയോകള്‍, പീഡിപ്പിച്ചത് 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ; 'പ്രണയക്കെണി'യൊരുക്കിയ 19കാരന്‍ പിടിയില്‍

പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവാഭരണത്തിലെ കാണിപ്പൊന്ന് കാണാതായി;‌ അബദ്ധത്തിൽ പോക്കറ്റിലിട്ട് പോയതെന്ന് പൊലീസ്

SCROLL FOR NEXT